tag:blogger.com,1999:blog-35437122346588767872024-02-19T07:38:46.663-08:00ജാലകപ്പഴുതിലൂടെ...ജാലകപ്പഴുതിലൂടെ ഊര്‍ന്നിറങ്ങി ഇരുണ്ടപ്രതലങ്ങളില് പതിഞ്ഞുപോകുന്ന ചിത്രത്തുണ്ടുകള്‍..ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.comBlogger26125tag:blogger.com,1999:blog-3543712234658876787.post-84303959073678467722013-08-08T12:37:00.001-07:002013-08-08T12:47:39.727-07:00കോതറക്കാളി'ഡാ നമ്മക്ക് കോതറക്കല് പോണ്ട്ര?'<br />
'എന്തൂട്ട്ണ് അവ്ടെ'<br />
'ഡാ സലാമേ പുത്യേ പാലം പണി തൊടങ്ങണ്ടാ ഇന്ന്'<br />
‘നിക്ക് നീ, ഷർട്ടിടട്ടെ ഞാൻ'<br />
'പഴേ രണ്ട് പാലോം പോളിക്കോഡാ' സൈക്കളിൽ ചാടി കയറുമ്പോൾ സുകു ചോദിച്ചു.<br />
'ഏയ്... അത് പോളിക്കില്ല, അതൊന്നും അങ്ങനെ പൊളിക്കാൻ പറ്റൂലടാ'<br />
'അതെന്താ പാലം നിന്റെ വെല്ല്യുപ്പാന്റെതാ?'<br />
'ഡാ ശെവീ കോതറക്കാളി സമ്മതിക്കൂലാ, വെല്ല വെവരണ്ടാ നിന്ക്ക്?' <br />
ആളോളൊക്കെ പോണുണ്ട്ട്ടാ കോതറക്കൽക്ക്.. സുകോ നീ എറങ്ങ് സൈക്കൾമെന്നു..നമ്മക്കും നടന്നു പോകാം. സൈക്കൾ അവടെ കൊണ്ടന്നു വെച്ചാൽ ആരെങ്കിലും അടിച്ചു മാറ്റി കൊണ്ടോകും. നമ്മക്ക് ശശിരവടെ സൈക്കൾ കേറ്റി വെക്കാം.<br />
പിന്നേ വേറൊരു കാര്യംണ്ട്... സൈക്കളിന്റെ ചാവി വാങ്ങി പോക്കറ്റിലിടുന്നതിനിടെ സലാം തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു..<br />
എന്തൂട്ടുണ്...? സുകു മാണിചേട്ടന്റെ പറമ്പിലെ മൂവാണ്ടാൻ മാങ്ങയെ നോക്കി ചോദിച്ചു<br />
പാലം പണിയൊക്കെ നടക്കുന്നതിനിടെ ആരുടെയെങ്കിലും ചോര വീഴണം അവടെ, എന്നാലെ പാലത്തിനു ഒറപ്പ് ഉണ്ടാകൂ. ചെല കൊണ്ട്രാക്ടർമാര് മനപ്പൂർവ്വം ആരെങ്കിലും പണിക്കെടെല് തട്ടോടാ.... <br />
'നിന്നോടാരാ ഇതൊക്കെ പറഞ്ഞേ' പേടി വാക്കിൽ വരാതിരിക്കാൻ സുകു മുടി ഒന്ന് കൈ കൊണ്ട് കോന്തിക്കൊണ്ടാണ് ചോദിച്ചത്.<br />
ഇതാ പറഞ്ഞേ... വെവരോള്ള ഒരാളോട് അര മണിക്കൂർ സംസാരിക്കുന്നത് പത്ത് പുസ്തകം വായിക്കുന്നതിനു സമാണെന്ന്... സലാം അൽപ്പം ഗൌരവത്തിലായി.<br />
നിനക്കല്ലെങ്കിലും ആ ഷുക്കൂറായിട്ടല്ലേ കമ്പനി, നിന്ക്ക് അങ്ങനെ തന്നെ വേണം.<br />
നീ കോതറക്കാളി കോതറക്കാളീന്ന് കേട്ടീട്ടുണ്ടോ?<br />
ഉം... സുകു വെല്ല്യ ഉറപ്പില്ലാതെ മൂളി <br />
എന്നാ പന്ന്യേ അങ്ങനെ ഒന്നുണ്ട്.. സലാം പിന്നെയും ഗൌരവത്തിൽ.<br />
പണി പാളി, ദേ ആൾക്കാരൊക്കെ തിരിച്ച് വരണ് ഉൽഘാടനോം കഴിഞ്ഞു പണീം തൊടങ്ങി.<br />
അത് സാരല്ലട, നമ്മക്ക് ആ പഴേ പാലത്തുമ്മെ കേറിരിന്നു കൊറച്ചേരം വർത്താനം പറയാം, പണീം കാണാം.<br />
ഏവടക്കാ രണ്ടാളും? കാദർക്ക ഞങ്ങളെ നോക്കാതെ ശങ്കുരുചേട്ടന്റെ മുഖത്ത് നോക്കി ചോദിച്ചു..<br />
'ഏയ്.. ഞങ്ങളിങ്ങനെ കൊറച്ച് നേരം..'. സുകുവും സലാമും ഒരേ സ്വരത്തിൽ.<br />
'ചെല്ല് ...ചെല്ല്.. ബിരിയാണി കൊടുക്കുന്നുണ്ടവടെ' കാദർക്ക സുകൂനെ തിരിഞ്ഞു നോക്കി പറഞ്ഞു പോയി.<br />
അപ്പ നീ കേക്ക്... സലാം തുടർന്നു<br />
ഈ പഴേ രണ്ട് പാലം പണിക്കെടെല് ചത്തു പോയ പണിക്കാരിപ്പെണ്ണാ കോതറക്കാളി.<br />
സുകു ഒന്ന് ഞെട്ടി, അൽപ്പം അസ്വസ്ഥതയോടെ രണ്ട് കയ്യും പാലത്തിൽ പരത്തി വെച്ചിരുന്നു.<br />
രാത്രി ആരും ഈ വഴി പോകൂല്ലടാ. അതോണ്ട് ഞാൻ ഈ പുത്യേ പാലം പണി കഴിയും വരെ എന്നും വരും ഇവിടെ. ഈ കോണ്ട്രാക്ടർ ആരെങ്കിലും ഇവിടെ തട്ടിക്കളയുന്നുണ്ടോന്നു ഞാനൊന്ന് നോക്കട്ടെ.<br />
'അതേതണ്ടാ ആ പെണ്ണ് ..?' പഞ്ചായത്ത് കിണറീന്ന് വെള്ളം കോരിക്കൊണ്ട് പോകുന്ന അമ്മിണിയെ നോക്കി വെള്ളമിറക്കി സുകു ചോദിച്ചു.<br />
ദേണ്ട, ആ ഷെഡ് കാണണില്ലേ അതാണ്ടാ പുത്യേ ചായക്കട, പാലം പണിയല്ലേ കച്ചോടം കിട്ടും അതവളാ നടത്തണേ. മധുരംപിള്ളീലങ്ങണ്ടാ അവള്ടെ വീട്. ഞാൻ നേരത്തെ പറഞ്ഞില്ലേ പണ്ടിവിടെ കാളീന്ന് പറഞ്ഞ പെണ്ണ് പാലം പണിക്കെടയിൽ വീണു മരിച്ചു പോയെന്നു... ആ കാളീടെ മോളാ.. അമ്മിണി. <br />
<br />
നെല്ല് കുത്തിക്കാൻ കൊണ്ടോണം ഇന്ന് സുകോ, ഒരു മണി അരി ഇന്ന് വീട്ടിലില്ല, ഇന്ന് നെല്ല് കുത്തിച്ചിട്ടില്ലെങ്കിൽ വീട്ടീന്ന് ഇടി കിട്ടും, നമുക്ക് പോകാം, രണ്ടു പേരും തിരിച്ചു നടന്നു.<br />
*******************<br />
'ഡാ പാലം പണി ഏതാണ്ട് കഴിയാറായിട്ടാ, മഴ വരുന്നേനു മുമ്പേ പാലം പണി കഴിയും..'<br />
'സുകോ ഇന്ന് തീരെ സുഖല്ലടാ, ചെറുതായി പനിക്കുന്നുണ്ട് <br />
ഞാനിന്നു കോതറക്കല്ക്ക് ഇല്ല' <br />
'എന്നാ പിന്നെ ഞാനും പോണില്ല' സുകു അരമതിലിൽ കയറിയിരുന്നു.<br />
ആ അമ്മിണിയെ വളക്കാൻ കൊറേ ആളോള് നോക്കീട്ടാ, പക്ഷെ നടന്നിട്ടില്ല, അവള് നല്ലോളണ്ടാ.. <br />
'ഹും എന്തമ്മിണി' പനി തൊട്ടു നോക്കി സലാം പിന്നെയും ഒതുങ്ങിക്കൂടി <br />
'ഇപ്പൊ എല്ലാവരും അവളെപ്പറ്റി ഇല്ലാത്തതു പറഞ്ഞുണ്ടാക്കാ' .<br />
'നീ അമ്മിണി അമ്മിണീന്നു പറഞ്ഞോണ്ടിരിക്കല്ലേ ഉമ്മയെങ്ങാൻ കേട്ട് വരും' സലാം വീടിനകത്തേക്ക് നോക്കി.<br />
നീ നാളെ വാ സുകോ, നമ്മക്ക് നാളെ പോകാം, ഇപ്പൊ ഞാൻ പോയി കെടക്കട്ടെ.<br />
********************************<br />
കോരിച്ചൊരിയുന്ന മഴയത്ത് നിറുത്താതെ അടിക്കുന്ന സൈക്കിളിന്റെ ബെല്ല് കേട്ടാണ് സുകു ഉമ്മറത്തേക്ക് ഇറങ്ങി വന്നത് <br />
'നീ മഴേത്ത് നിക്കാണ്ട് ഇങ്കട് കേറിവാട നായെ' സുകു ഇറയത്തേക്കു മരക്കസേര വലിച്ചിട്ടു. <br />
ഡാ പടിഞ്ഞാറേ പുളിങ്കെട്ടു പൊട്ടി, കനാലോക്കെ തേട്ടി നിക്കാ, പാലം പണിക്കാരടെ സാധനങ്ങളൊക്കെ രാത്രി ഒലിച്ചു പോയി, ആ അമ്മിണീടെ ചായക്കടേം കാണണില്ല അവളേം കാണാനില്ലത്രേ, അവള് ഒഴുക്കീ പെട്ടൂന്ന തോന്നണേ... സലാം പറഞ്ഞു നിറുത്തി.<br />
'ന്റെമ്മേ' അവട വരെ പോയീട്ട് വരാം <br />
കണ്ടാടി വലയും കൊണ്ട് ഷമീർ എതിരെ വരുന്നുണ്ട്, ഷമീർ തിരക്കിലാണ് മീന്റെ വരവും പോക്കും പോലെ അവനും ഓരോ തോടും വയലും ചാലും ചാടിക്കടന്നു...<br />
പാലത്തിനു മുകളിൽ കുറച്ചു പേരൊക്കെ കൂട്ടം കൂടി നിൽപ്പുണ്ട്, കുറച്ചു പിള്ളേർ സൈക്കിളിലും ബൈക്കിലും വന്നു കൂട്ടം കൂടി നിന്ന് തമാശകൾ പറഞ്ഞു രസിക്കുന്നു. എന്താണ് വിവരങ്ങളെന്നറിയാൻ മുതിർന്നവർ നിൽക്കുന്ന കൂട്ടത്തിലേക്ക് നീങ്ങി നിന്നു.<br />
'വെള്ളം ഇനീം പൊങ്ങും ട്ടാ' നെറ്റിമേൽ കൈ വെച്ച് കിഴക്കോട്ടു നോക്കി ശങ്കരൻ കണക്കനാണത് പറഞ്ഞത്.<br />
'പക്ഷെ ഈ പെണ്ണ് എങ്ങു പോയ്, അവൾടെ ചായക്കടേം?' <br />
'അവള് ശരിയല്ലാന്നെ, അവൾ ആരുടെ കൂടെങ്കിലും ഒളിച്ചോടിപ്പോയിട്ടുണ്ടാകും' പോത്താനീന്നു വന്ന ഒരു ചേട്ടന്റെ വിലയിരുത്തൽ.<br />
അങ്ങനെ പറഞ്ഞാൽ എങ്ങനാ, നമ്മൾ നാട്ടുകാരൊന്നു തിരയണ്ടേ? അശോകന്റെ വഞ്ചിയല്ലെ ഉള്ളത്, ആരെങ്കിലൊക്കെയൊന്നു തിരയാൻ ഇറങ്ങ്... തോമാസ് ചേട്ടന്റെ പറച്ചിലും പിന്നെ എല്ലാവരും തിരച്ചിലിനിറങ്ങി...<br />
അന്തിയോളം തിരഞ്ഞിട്ടും അമ്മിണിയെ കിട്ടിയില്ല <br />
'അവൾ ഒളിച്ചോടിയത് തന്നെ' കാദർക്കാന്റെ പീടികയിൽ വൈകീട്ട് ഒത്തു കൂടിയവർ അഭിപ്രായ ചേർച്ച യിലെത്തി ..<br />
**********************************<br />
മാമ്മദ്ക്കാന്റെ ചായക്കടയിൽ നിന്ന് ഒരു കൂട്ടയോട്ടമായിരുന്നു എല്ലാവരും. തലേ ദിവസം വൈകീട്ട് വരെ തിരഞ്ഞിട്ടും കാണാതായ അമ്മിണിയുടെ ശവം പാലത്തിനടിയിൽ അടിഞ്ഞു കിടക്കുന്നുവത്രേ.... ഒറ്റ ശ്വാസത്തിലാണ് എല്ലാം സുകു പറഞ്ഞു നിർത്തിയത്.<br />
കോതറ ആളുകളാൽ നിറഞ്ഞിരിക്കുന്നു, അതെ അമ്മിണി ഒളിച്ചോടിപ്പോയത് തന്നെ, ഇന്നലെ പെയ്ത മഴയിൽ വെള്ളപ്പൊക്കത്തിൽ പുളിങ്കെട്ടു തകർത്ത് മരണത്തോടൊപ്പം ഒളിച്ചോടി ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ... സലാം സൂക്ഷിച്ചു നോക്കി, അമ്മിണിക്കരികിൽ അവളുടെ കൊച്ചുമകൾ ഒരു ദുസ്വപ്നത്തിൽ നിന്നുണർന്ന പോലെ ചുറ്റും കൂടി നിന്നവരെ ഉറക്കാത്ത മിഴികളോടെ മാറി മാറി നോക്കി. തെളിഞ്ഞു വന്ന മാനം പിന്നെയും ഇരുണ്ടു കൂടാൻ തുടങ്ങി എത്രയൊഴുകിയിട്ടും കൊതി തീരാതെ പിന്നെയും കനാൽ വെള്ളം കിഴക്കോട്ട് ഒഴുകിക്കൊണ്ടേയിരുന്നു... ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com4tag:blogger.com,1999:blog-3543712234658876787.post-65150402233418482013-06-29T14:17:00.001-07:002013-06-29T14:17:57.722-07:00വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് ....<br />
<br />
<br />
<span style="font-size: large;">"അച്ഛന് മകളെ പീഡിപ്പിച്ചു..." .ടെലിവിഷനിലെ വാര്‍ത്താ വായനക്കാരി വിശദാംശങ്ങളിലേക്ക് കടക്കും മുമ്പേ സൌദാമിനി അറിയാതെ അടുത്തിരുന്നിരുന്ന മകളെ ചേര്‍ത്ത് പിടിച്ചു പോയി. ഭര്‍ത്താവിനെ നോക്കിയപ്പോള്‍ അയാള്‍ വാര്‍ത്താ ലോകത്ത് മുഴുകിയിരിപ്പാണ്. തെല്ലൊരസ്വസ്ഥതയോടെ അവള് ടെലിവിഷനിലെ കൂടുതല്‍ വാര്‍ത്തയിലേക്ക് മുഖം തിരിച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്റ്റാര്‍ സിംഗര്‍ ആവാറായോ അമ്മച്ചീ.... മകള്‍ അമ്മയുടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് ആട്ടി ചോദിച്ചു...</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇല്ല.. വാര്‍ത്ത കഴിയട്ടെ... കൊച്ചു മകന് ചോറ് വാരി കൊടുക്കുന്നതിനിടയില്‍ അവള് പറഞ്ഞു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശോ നാശം കരണ്ട് പോയി....ഭര്‍ത്താവിന്റെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് അവള് കറണ്ട് പോയ വിവരം തന്നെ അരിഞ്ഞത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ടേബിളില്‍ വെച്ചിരുന്ന എമര്‍ജന്‍സി ലൈറ്റ് എടുക്കാന്‍ അവള് എഴുന്നേറ്റ് പാതി നടന്നു കാണും പെടുന്നനെ ഇരുട്ടായിരുന്നിട്ടും എവിടെയും തട്ടാതെയും മുട്ടാതെയും മകളുടെ അടുത്ത് തിരിച്ചെത്തി, അഞ്ചു വയസ്സുള്ള കുട്ടിയായിരുന്നിട്ടും അവളെ വാരിയെടുത്ത് ഒക്കത്ത് വെച്ച് ടേബിളില്‍ ഇരുന്നിരുന്ന എമര്‍ജന്‍സി ലൈറ്റ് ഓണാക്കി അവള് ഭര്‍ത്താവിന്റെ അടുത്തെത്തി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള് ഭര്‍ത്താവിനെ നോക്കി.... ഇരുട്ടില്‍ പകച്ചിരുന്നിരുന്ന കൊച്ചുമകനെയും കടന്നു ഭര്‍ത്താവിന്റെ കൈകള്‍ മകളുടെ ഉടലിനായ് പരതിയോ? അവളുടെ ചിന്ത കാടുകയറി.... ഇല്ലായിരിക്കണം..., അവള് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു, പിന്നെയും പിന്നെയും....</span><br />
<br />ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com0tag:blogger.com,1999:blog-3543712234658876787.post-13137737411443161432010-09-01T06:01:00.000-07:002010-09-01T06:43:02.974-07:00കളിപ്പാട്ടങ്ങള്‍<span style="font-size:130%;color:#000000;">ഭാര്യയേയും മക്കളേയും റയില്‍വേസ്റ്റേഷനിലേക്ക് കൂട്ടിയിരുന്നില്ല, യാത്രയയ്ക്കാനാരെങ്കിലും കൂടെയുണ്ടാകുന്നത് സങ്കടം കൂട്ടുകയേയുള്ളൂ, സ്റ്റേഷനിലെ സിമന്റുബെഞ്ചില്‍ ബാഗുവെച്ച് അതില്‍ ചാരിയിരുന്ന് അയാളോരോന്നോര്ക്കാന് തുടങ്ങി.<br /><br />രണ്ടുമാസത്തെ ലീവിനുള്ളില്‍ ചെയ്തു തീര്‍ത്ത ജോലികളില്‍ സംതൃപ്തിയടയുന്നതിനിടയിലും ചെയ്തുതീര്‍ക്കാനാവാതെ പോയ ചില ജോലികള്‍ അയാളെ പിന്നെയും നൊമ്പരപ്പെടുത്താനെത്തി. മുംബെയിലേക്കുള്ള യാത്രക്കാര്‍ തന്നെയെന്നു തോന്നുന്നു പിന്നെയും കുറെ യാത്രികരും അവരെ യാത്രയയ്ക്കാനെത്തിയവരും അതേ പ്ലാറ്റ്ഫോമിലെത്തിത്തുടങ്ങി.<br /><br />ജയന്തിജനതയുടെ വരവറിയിച്ചുള്ള സ്റ്റേഷനറിയിപ്പ് കേട്ടയാള്‍ യാത്രക്ക് തയ്യാറായി നിന്നു. അല്പസമയത്തിനുള്ളില് ദൂരേനിന്ന് ട്രെയിന്റെ സയറണ്‍ കേള്‍ക്കാന്‍ തുടങ്ങി. തെല്ലൊരു കിതപ്പോടെ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. ഒരു കണക്കിന് ബോഗിയില്‍ കയറിക്കൂടി സീറ്റ് കണ്ടെത്തി. ട്രെയിനില്‍ അധികം യാത്രക്കാരില്ല ഉള്ളവരെല്ലാം നിശ്ശബ്ദരായിരിപ്പാണ്. കേരളത്തില്‍നിന്ന് തിരിച്ച് പോകുന്ന ഏതൊരു ട്രെയിനിന്റെയും സ്ഥിരം കാഴ്ച്ച. തലേരാത്രി ഏറെ വൈകിയാണ് ഉറങ്ങിയതെന്നതുകൊണ്ടും തന്റെ ബര്‍ത്ത് മുകളിലത്തേതായതുകൊണ്ടും അയാള്‍ ബാഗ് മേലെവെച്ച് കയറിക്കിടന്നു. സീറ്റിലിരുന്നവര്‍ അയാളെ അപ്പോള്‍ നിര്‍വ്വികാരതയോടെ നോക്കുന്നുണ്ടായിരുന്നു.<br /><br />ഏതാണ്ടൊരു ആറുമണിയായിക്കാണണം താഴെ നിന്ന് ടി ടി ആര് തട്ടിവിളിച്ച് ടിക്കറ്റാവശ്യപ്പെട്ടു. അയാള്‍ പ്രയാസപ്പെട്ട് ബാഗില്‍നിന്ന് ടിക്കറ്റെടുത്ത് ടി ടി ആര്‍ക്കു നേരെ നീട്ടി. തിരികെ കിട്ടിയ ടിക്കറ്റ് ബാഗില്‍തന്നെ വെച്ച് വീണ്ടും കിടക്കാന്‍ തുടങ്ങിയപ്പോളാണ് താഴെ പെട്ടിയില്‍ നിന്നും കളിപ്പാട്ടമെടുത്തുകൊടുക്കാന് വാശിപിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയേയും അവളുടെ അമ്മയേയും അച്ഛനേയും ശ്രദ്ധയില്‍ പെട്ടത്. തന്റെ ഇളയ മകളുടെ പ്രായം കാണും ആ കൊച്ചു സുന്ദരിക്ക് അയാളോര്‍ത്തു. പിന്നെയും അയാള്‍ കിടന്നു എന്നല്ലാതെ ഉറങ്ങാനായില്ല.<br /><br />കുറച്ചുകഴിഞ്ഞയാള് താഴേക്കുനോക്കുമ്പോള്‍ കുട്ടി അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങുകയാണ്. ദീര്ഘയാത്രികരാണെന്ന് തോന്നിപ്പിക്കുംവിധം അവരുടെ അടുത്ത് ഒരു പെട്ടിയും ഒരു വലിയ ബാഗുമിരുപ്പുണ്ട്, അതില്‍ ചാരിയിരുന്ന ഭര്ത്താവെന്നുതോന്നിപ്പിക്കുന്നയാളോട് ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. ഭര്‍ത്താവ് എല്ലായ്പ്പോഴും വിസമ്മതത്തോടെ തലയാട്ടുന്നു. അയാള്‍ക്കതില്‍ വല്ലാത്തൊരു കൌതുകം തോന്നി. വ്യക്തമായൊന്നും കേള്ക്കാനാവുന്നില്ലെങ്കിലും ഭര്‍ത്താവൊന്നും തിരിച്ചു പറയുന്നില്ലെന്നയാള്ക്ക് മനസ്സിലായി.<br /><br />ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണിപ്പോള്‍. കേരളാതിര്ത്തി കടന്നിരികുന്നുവെന്നു തോന്നി. ഇപ്പോള്‍ മലയാളികളല്ല അപൂര്‍വ്വമായി ട്രെയിനിലേക്ക് കയറുന്നവരെന്ന് അവരുടെ പരസ്പരമുള്ള സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നുണ്ട്. പിന്നെയും ട്രെയിന്‍ മുന്നോട്ട് പോയിത്തുടങ്ങി. ചിലര്‍ രാത്രി ഭക്ഷണം കഴികാന്‍ തുടങ്ങി, മറ്റു ചിലര്‍ ഭക്ഷണം കഴിച്ചിട്ടോ അല്ലാതെയോ ബര്‍ത്ത് കൊളുത്തി കിടക്കാന്‍ തുടങ്ങുന്നു. കുറച്ചു പേര് അവരവരുടെ ഭാഗത്തെ ലൈറ്റണക്കാനും തുടങ്ങിയിരിക്കുന്നു.<br /><br />താഴെ അപ്പോഴും ഭാര്യ, ഭര്‍ത്താവിനെ എന്തിനോ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. എന്തായിരുന്നാലും ആ ഭര്‍ത്താവിന് അത് സാധിച്ചു കൊടുത്തുകൂടെ.. അയാളോര്‍ത്തു. കുറച്ചു കഴിഞ്ഞ് അവരും ലൈറ്റണച്ചു. എങ്കിലും ആ ഭാര്യയും ഭര്‍ത്താവും കിടന്നിട്ടില്ല. അവരവരുടെ സീറ്റില്‍ തന്നെ ഇരിക്കുകയാണ്. കുറച്ചു കഴിഞ്ഞ് സ്ത്രീ അവരുടെ പെട്ടിയില്‍നിന്ന് ഒരു ചെറിയ കുപ്പി പുറത്തെടുത്തു. ബോഗിയില്‍ ചെറിയ വെളിച്ചമേയുള്ളൂവെങ്കിലും എല്ലാം അയാള്‍ക്ക് മുകളില്‍ കിടന്ന് വ്യക്തമായി കാണാനാവുന്നുണ്ട്. കുപ്പി ഭര്‍ത്താവിനു നേരെ നീട്ടി അത് കുടിക്കാന്‍ സ്ത്രീ നിര്‍ബന്ധിക്കുന്നു, അയാള്‍ വിസമ്മതത്തോടെ തടസ്സം പിടിക്കുന്നു. ഏതെങ്കിലും അസുഖബാധിതനാകുമവരുടെ ഭര്ത്താവെന്നായാളോര്ത്തു. എങ്കിലയാളാ മരുന്ന് കുടിക്കാന്‍ വിസമ്മതിക്കുന്നതെന്തിനെന്നയാള് ചിന്തിച്ചു. സ്ത്രീ കുപ്പിയുടെ മൂടി തുറന്ന് പിന്നെയും അയാളെ നിര്ബന്ധിച്ചുകൊണ്ടിരിന്നു, അയാള്‍ കുടിക്കാതിരിക്കാനും. കുട്ടിയെ സീറ്റില്‍ തന്നെ കിടത്തി സ്ത്രീ കുപ്പിയുമായെഴുന്നേറ്റു. ഭര്‍ത്താവിന്റെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് അവര്‍ സീറ്റ് കടന്നുപോയി. ബാത്ത് റൂമില്‍ പോയതാകാം അവര്‍, പതിയെ അയാളുറങ്ങിപ്പോയി..<br /><br /></span><span style="font-size:130%;color:#000000;">നേരം പുലര്‍ന്നുവരുന്നതേയുള്ളൂ, ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കുറെ പോലീസുകാര്‍ അകത്തേക്ക് കയറുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. യാത്രക്കാരില്‍ ചിലര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്, അയാള്‍ക്കൊന്നും മനസ്സിലായില്ല. താഴെയിറങ്ങി ആദ്യം കണ്ട യാത്രക്കാരനോട് വിവരമന്വാഷിച്ചു. ഒരു പുരുഷനും സ്ത്രീയും കുട്ടിയും ബാത്ത് റൂമില്‍ വിഷം കഴിച്ച് മരിച്ചു കിടക്കുന്നത്രെ. അയാള്‍ വേഗം ബാത്ത് റൂം ഭാഗത്തേക്ക് ഓടിയെത്തി നോക്കി. അതെ, അതെ പുരുഷന്, അതേ സ്ത്രീ, അതേ പെണ്‍കുട്ടി..പെണ്‍കുട്ടിയുടെ വലം കയ്യില്‍ ഇന്നലെ കളിച്ചുതീര്ന്നിട്ടില്ലാത്ത കളിപ്പാട്ടം... അയാള്‍ മിഴിച്ചു നിന്നുപോയി.<br /><br />കുറച്ചുനേരത്തെ പോലീസുകാരുടെ തിക്കും തിരക്കിനും ശേഷം അവരുടെ ബാഗും പെട്ടിയും പോലീസ് എടുത്തുകൊണ്ടുപോയി. ട്രെയിന്റെ സയറണ്‍ പിന്നെയും മുഴങ്ങി, ചെറിയൊരാട്ടത്തോടെ ട്രെയിന്‍ മുന്നോട്ടു നീങ്ങി. സ്റ്റേഷന് ഒരു ചെറിയ പൊട്ടായി കണ്ണില്‍നിന്നും മറയും വരെ അയാള്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. തിരിച്ച് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും പുറത്തെ പാശ്ചാത്തല കാഴ്ച്ചകള്‍ ഏറെ മാറിയിരുന്നു. വിജനമായ ആന്ധ്രയുടെ തരിശുഭൂമിയിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു, അപ്പോള്‍ അയാളുടെ മനസ്സിലേക്കും ഭൂമിയോളം വലുപ്പമുള്ള ഒരു വിജനത ആണ്ടിറങ്ങുന്നുണ്ടായിരുന്നു, അഭിമുഖമായി ഇരുന്നിരുന്ന മൌനത്തിന് കൊലയാളിക്ക് കൂട്ടുനിന്നവന്റെ മുഖച്ഛായയായിരുന്നപ്പോള്‍....</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com12tag:blogger.com,1999:blog-3543712234658876787.post-70331711424466089702010-08-21T06:07:00.000-07:002010-08-21T06:16:18.562-07:00മഞ്ഞുവീണ വീഥികള്‍<span style="font-size:130%;color:#000000;">ആര്‍മിയില്‍ ചേരാന്‍ അയാള്‍ക്ക് വേറൊരു കാരണവുമുണ്ടായിരുന്നില്ല, വീട്ടിലെ പട്ടിണിയൊഴികെ. അച്ഛന്റെയും അമ്മയുടേയും ചികിത്സക്കുള്ള തുക കണ്ടെത്താനും രണ്ടു നേരത്തെ ആഹാരത്തിനുള്ള വക ഒപ്പിക്കാനുമുള്ള പരക്കംപാച്ചിലിനിടയിലാണ് ആര്മിയിലൊരു കൈ നോക്കിയത്.<br /><br />നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ വേവലാതിയുടേതായിരുന്നു അയാള്‍ക്കെപ്പോഴും, ഈ മാസങ്ങളിലാണ് തണുപ്പ് പറ്റാതെ അച്ഛന്റെ വലിവിന്റെ അസുഖം പാരമ്യത്തിലെത്തുക. നിലാവും മഞ്ഞും അമ്മക്കേറെ ഇഷ്ടമായിരുന്നു, അതുകൊണ്ടു തന്നെ അയാള്‍ക്കും, പക്ഷെ എന്തോ അച്ഛനു വേണ്ടി രണ്ടു പേരും മഞ്ഞിനെ ഭയപ്പെടാന്‍ തുടങ്ങി.<br /><br />ആര്‍മിയില്‍ ചേര്‍ന്ന ആദ്യ വര്‍ഷം തന്നെ ജമ്മുവില്‍ ഡ്യൂട്ടി കിട്ടിയപ്പോള്‍ ജോലി തന്നെ വേണ്ടന്നുവെക്കാന്‍ തോന്നിയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടും അമ്മയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധവും അയാളെ അവിടെ പിടിച്ചു നിര്‍ത്തി. ഇന്നിപ്പോള്‍ ഇവിടെ തന്നെ വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. കഠിനദ്ധ്വാനത്തിന്റേയും കൃത്യനിഷ്ടയുടേയും ഇടയില്‍ ഇപ്പോളയാള്‍ പതുക്കെ പതുക്കെ മഞ്ഞിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകളും മഞ്ഞു പാതകളും മഞ്ഞു പൂത്തു നില്ക്കുന്ന വഴിമരങ്ങളും എല്ലാം എല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടുപോയിരുന്ന നല്ല കാലത്തെ തിരിച്ച് പിടിക്കലായിരുന്നു.<br /><br />നിലാവ് കോച്ചിനിന്ന, മൌനം ആര്‍ത്തലച്ചു നിന്ന ഒരു രാത്രിയിലായിരുന്നു ആ സന്ദേശം അയാളെ തേടിയെത്തിയത്, അമ്മയുടെ വിയോഗം. അതിര്‍ത്തിയിലെ ഓരോ വെടിയൊച്ചയും കേട്ട് തനിക്ക് വേണ്ടി പിടഞ്ഞുവീണിരുന്ന അമ്മ ഇനിയൊരു പിടച്ചിലിനു ത്രാണിയില്ലാതെ തന്നെ വിട്ട് പോയിരിക്കുന്നു. അയാള്‍ക്ക് എന്തോ കരയാന്‍ തോന്നിയില്ല.ഒരു മരവിപ്പ് ഉള്ളിലെ കണ്ണീര് തടാകത്തെ നിശ്ചലമാക്കിയിരുന്നു.<br /><br />'ക്യാ ആപ്കോ കേരലാ ജാനേകാ?'<br /><br />പിന്നില്‍ നിന്നുള്ള പരുക്കന്‍ ശബ്ദം കേട്ടിടത്തേക്കയാള്‍ മുഖം തിരിച്ചു.<br /><br />'ജീ സാബ്...' അയാള്‍ യാന്ത്രികമെന്നോണം പ്രതികരിച്ചു.<br /><br />യാത്രയുടെ ആദ്യാന്ത്യം അയാള്‍ പ്രാര്‍ത്ഥനയിലായിരുന്നു, അമ്മ വിളമ്പിത്തന്നതില് ബാക്കി ഒരു കുമ്പിള് നിലാവും ഒരു തുടം മഞ്ഞും നെഞ്ചോട് ചേര്‍ത്ത് പിടിച്ച്....</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com1tag:blogger.com,1999:blog-3543712234658876787.post-47299101999880662772010-02-26T11:44:00.000-08:002010-03-11T03:43:48.355-08:00മൈലാഞ്ചിപ്പൂക്കള്‍ ചുവന്നിട്ടല്ല<span style="font-size:130%;color:#000000;">മണവാട്ടിപ്പെണ്ണിനെ ഇറക്കിക്കൊടുക്കാന്‍ സമയമായി, എല്ലാവരും പെണ്‍കുട്ടിയുടെ ഉമ്മ സൂറാബിത്തയെ തിരയുകയാണ്. വിളി കേട്ട് പന്തലില്‍ സ്നേഹവാക്കുകള്‍ക്കും സഹായത്തിനും നന്ദി പറഞ്ഞ് നിന്നിരുന്ന സൂറാബിത്ത കൈ ഉടുത്തിരുന്ന സാരിയില്‍ തുടച്ച്, തലയിലെ തട്ടം നേരെയാക്കിയിട്ട് മുഖം തുടച്ച് മുന്നിലെ പന്തലിലേക്കിറങ്ങി വന്നു.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">എല്ലാവരുടേയും കണ്ണുകള്‍ മണവാട്ടിയിലേക്കും സൂറാബിത്തയിലേക്കുമായി. </span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">നേരെ മൂത്ത ആങ്ങളയുടെ മുഖത്തു നോക്കി സൂറാബിത്ത പറഞ്ഞു. ഇക്ക എന്താ നോക്കി നിക്കണേ, റസിയാനെ കൈപിടിച്ച് ഇറക്കിക്കൊടുക്ക് ഇക്കാ..</span><br /><br /><span style="font-size:130%;color:#000000;">'അതെ ബാപ്പയില്ലാത്തിടത്ത് മൂത്ത മാമാക്ക് തന്നെ സ്ഥാനം..' ബീരാന്‍ക്ക അത് പറഞ്ഞപ്പോള്‍ സൂറാബിത്താടെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പിന്നോട്ട് പോയി.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">റസിയാനെ പ്രസവിച്ചതു മുതലാണ് തങ്ങള്‍ക്കിടയില്‍ താളപ്പിഴകളുണ്ടായത്. ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പാടത്തും പറമ്പിലും പണിയെടുത്ത് ഭര്‍ത്താവിനെ സഹായിച്ചിരുന്ന തനിക്ക് രണ്ടാമത്തെ പ്രസവത്തോടെ രണ്ട് പെണ്കുട്ടികളായി.</span><br /><br /><span style="font-size:130%;color:#000000;">'പെണ്ണു പിന്നെയും പെണ്ണിനെതന്നെ പെറ്റു' പീടികത്തിണ്ണയിലിരുന്ന് കുട്ടികളുടെ ബാപ്പ മുരണ്ടത് താനറിഞ്ഞെങ്കിലും അറിഞ്ഞ ഭാവം നടിച്ചില്ല. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നത് കണ്ട് അന്വാഷിച്ചപ്പോഴാണ് ആശുപത്രിയില്‍ തന്നെ കൂട്ടാന്‍ അങ്ങേര് വരാതിരുന്നതിന്റെ കാരണങ്ങള്‍ മനസ്സിലായത്.. വലിച്ചു വിട്ട ബീഡിപ്പുകയില്‍ തെളിഞ്ഞു വന്ന ബുദ്ധിയാകാം കൂടെ പണിയെടുത്തിരുന്ന അമ്മിണിയേയും കൊണ്ട് നാടുവിടാന്‍ അങ്ങേര്‍ക്ക് തോന്നിച്ചത്. </span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">തൊണ്ണൂറു തികയാന്‍ കാത്തിരുന്നില്ല, പണിയെടുക്കാന്‍ തനിക്ക് തീരെ മടിയുമില്ലാതിരുന്നതുകൊണ്ട് രണ്ടു കുട്ടികള്‍ക്കും തിന്നാനും കുടിക്കാനും മുട്ടുണ്ടായില്ല. കാലം വളരെ വേഗം മാറിമറഞ്ഞു. അതിനിടക്ക് അങ്ങേര്‍ക്കും അമ്മിണിക്കും കുട്ടികളുണ്ടായെന്നും രണ്ടും പെണ്ണായിരുന്നെന്നും കേട്ടു, അങ്ങേരോടപ്പോള് വരേയുണ്ടായിരുന്ന ദേഷ്യം മാറി സഹതാപമാണ് തോന്നിയത്. കിട്ടുന്നതില്‍ കുറച്ച് മിച്ചം വെച്ച് നാട്ടുകാരുടെ സഹായത്തോടെ മൂത്തമോളെ ഒരുത്തന്റെ കൂടെ പറഞ്ഞു വിട്ടപ്പോഴും രണ്ടാമത്തെ മോള്‍ടെ കാര്യവും പിന്നെയും ഒരു തീയായി മനസ്സില്‍ നിന്നു. ആ മോഹവും ഇപ്പോള്‍ പൂവണിയുകയാണ്....</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">സൂറാബിത്തയെ ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തിയത് മകള്‍ വന്ന് കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞപ്പോളാണ്. ആരുടേയും കണ്ണു നീരുകണ്ടു നില്ക്കാന് ആവതില്ലാതിരുന്ന സൂറാബിത്ത കരഞ്ഞുകൊണ്ട് തന്നെയാണ് കണ്ണീരിനു മറുപടികൊടുക്കാറ്. മൂത്ത മകളെ ഇറക്കിക്കൊടുത്തയന്ന് വാവിട്ട് കരഞ്ഞത് പന്തലിലുള്ളവര്ക്ക് പലര്‍ക്കുമറിയാം. </span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">പക്ഷെ റസിയാടെ കണ്ണിരിനൊത്ത് സൂറാബിത്ത കരഞ്ഞില്ല, പുഞ്ചിരിയോടെ മകളെയാത്രയാക്കി. ഒരു ഭാരം മനസ്സില്‍ നിന്നിറക്കിവെച്ച് സൂറാബിത്ത വീട്ടിലേക്ക് തിരിഞ്ഞു, അപ്പോള്‍ മനസ്സിലൊരായിരം സൂറാബിമാര് പൊട്ടിച്ചിരിച്ച് കൈക്കൊട്ടിപ്പാടുന്നുണ്ടായിരുന്നു. വേലിക്കരികില്‍ നിന്നിരുന്ന മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഒരു പൂ മാത്രം കൊഴിഞ്ഞ് സൂറാബിത്തയുടെ തലയിലെ തട്ടത്തില്‍ വീണത് ആരും കണ്ടില്ല......<br /><br /><br /></span><br /><br /><span style="font-size:130%;color:#000000;"></span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com3tag:blogger.com,1999:blog-3543712234658876787.post-9694628473438830722010-01-02T04:32:00.000-08:002010-01-02T08:37:23.469-08:00ഒരു പനിനീര്പൂവിന്റെ ഓര്‍മ്മക്ക്...<span style="font-size:130%;color:#000000;">ഓത്തുപ്പള്ളിയോരത്തെ പൂഞ്ചട്ടിയില് ചെടികള്‍ നടുന്നതിനിടെ നമ്മുടെ കൈവിരലുകള്‍ പരസ്പരം സ്പര്‍ശിക്കാതിരിക്കാന്‍ ഞാന്‍ പാടുപെടുമ്പോഴും എന്തോ നിന്റെ വിരല്‍ തുമ്പുകള്‍ എന്നെ തേടിയലഞ്ഞത് ഞാനറിഞ്ഞില്ല. പള്ളിപ്പറമ്പിലെ മൈലാഞ്ചിച്ചെടിയിലെ കൊമ്പില്‍ നിന്നും ഇലയൂരി, മടക്കിപ്പിടിച്ച നിന്റെ പാവാടവട്ടത്തിലേക്ക് ചൊരിയുമ്പോഴും നീയെന്റെ കണ്ണുകളിലേക്ക് ഇമയനക്കാതെ നോക്കിനിന്നിരുന്നതും ഞാനെന്തേ അറിയാതെ പോയീ? പ്രണയത്തിന്റെ പ്രഥമ ചുംബനം നീയെന്നിലേക്ക് പകരാന്‍ വെമ്പിയപ്പോള്‍ ദൈവകോപം ഭയന്ന് ഞാനന്ന് നിന്റെ ചുണ്ടില്‍ വിരല്‍ വെച്ചനേരം ഒരു കൊടുങ്കാറ്റ് നിന്നിലടങ്ങിയതും എനിക്ക് കാണാനായില്ല.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">സ്ക്കുള് മുറ്റത്തുവെച്ച് എന്റെ ചങ്ങാതി പറഞ്ഞ തമാശകേട്ട് നീ ചിരിക്കാതെ പോയതും എന്റെ ചിരിയോടൊത്ത് ഒന്നുമില്ലാഞ്ഞിട്ടും നീ ചിരിച്ചതും തൊട്ടാവാടിമുള്ളില് കാല് തട്ടിയ എന്നിലെ നോവില്‍ ഏറെ കണ്ണു കൂമ്പിയവളേ... നിന്റെ വേദനയില്‍ ഒന്നു തലോടാന്‍ ഇത്തിരി നേരം നിന്നോടൊത്ത് പാടവരമ്പിലൂടെ നടക്കാന്‍ എന്റെ കാലുകള്‍ മടിച്ചതും എന്റെ കൈകള്‍ കുഴഞ്ഞുപോയതും ഇഴുകിയെന്റെ കൈകളില്‍ വീണ നിന്റെ തട്ടത്തുമ്പ് നീ എടുത്തുമാറ്റും മുമ്പേ കൈവലിക്കാതിരിക്കാന്‍ പോലും ഞാന്‍ നിന്നോട് കരുണ കാണിച്ചില്ല.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">തിരിച്ചറിവുകളുടെ നാളുകളെത്തിയപ്പോഴേക്കും നിന്റെ മുഖപടം നിന്നെയും എന്നെയും വിദൂരങ്ങളിലാക്കിയിരുന്നു. നമ്മുടെ ഇടയില്‍ നിന്നും ഓത്തുപള്ളി പടിയിറങ്ങിയിരുന്നു, മൈലാഞ്ചിക്കൊമ്പുകള്‍ നിറം തിരിച്ചെടുത്തിരുന്നു, കളിചിരികള്‍ പുഴക്കക്കരെ എത്തിയിരുന്നു, തൊട്ടാവാടിച്ചെടികള്‍ വാടിക്കുമ്പി നില്‍ക്കാനെപ്പോഴും ശീലിച്ചുപോയിരുന്നു, നിന്റെ സ്വര്‍ണ്ണ നൂല് മുടികളോട് എപ്പോഴും കലഹിച്ചിരുന്ന തട്ടം അവയോട് ചങ്ങാത്തം കൂടി ഒരു പടികൂടി കടന്ന് നിന്റെ മിഴികളേയും മനസ്സിനേയും മറച്ചിരുന്നു.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">വീര്യം മുഴുക്കെ ആര്‍ക്കോ പകര്‍ന്നു നല്കി കമഴ്ത്തിവെച്ച ചഷകം പോലെ ഓര്‍മ്മകളുടെ ഇക്കരെ കാത്തിരിപ്പാണ് ഞാന്‍, അക്കരെ നിന്നുള്ള ഒരു കൂകി വിളി ചെവിയോര്‍ത്ത്, നിന്റെയോര്‍മ്മകള്‍ ഇറങ്ങിപ്പോയ കടവെങ്ങിനെ ഞാന്‍ മറക്കാനാണ്? നിന്റെ വരവ് കാത്തിരുന്ന ജനുവരിമാസത്തെ കുളിരെങ്ങിനെ മറക്കാനാണ് ഞാന്‍, നിന്റെ കബറിടത്തിലെ മൈലാഞ്ചിയില്‍ നിന്നൊരിലപോലും ഊരിവീഴാതെപോകാന് കൈകൂപ്പി നല്പ്പാണു ഞാന്‍, പനിനീര് ചെടി മോഹിച്ച നിന്റെ മുഖം വിരിയും ആയിരം ചെടികള്‍ കാത്തുസൂക്ഷിക്കും പൂന്തോട്ടക്കാരനാണു ഞാന്‍, നീ വരില്ലേ ഇനിയും നീ വിരിയില്ലേ.. ഒരിക്കല്‍കൂടി, ഒരിക്കല്‍ക്കൂടി മാത്രം..</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com13tag:blogger.com,1999:blog-3543712234658876787.post-73629558141791004462009-09-11T06:29:00.000-07:002009-09-11T06:38:36.259-07:00പൂക്കാന്‍ മറന്നുപോകുന്ന ചില്ലകള്‍...<span style="font-size:130%;color:#000000;">അങ്ങേ തലക്കല്‍നിന്നുള്ള പതിഞ്ഞ ഫോണ്‍ബെല്‍ കേള്‍ക്കാനായപ്പോള്‍ തന്നെ അയാളുടെ മുഖം വികസിക്കുവാന്‍ തുടങ്ങി. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിക്കാറുണ്ടെങ്കിലും ഓരോ വിളിയും അയാള്‍ക്ക് പുതുമഴയാണ്.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">ഭാര്യ ഫോണ്‍ എടുത്തു കഴിഞ്ഞു, 'ഹലോ' എന്നവള്‍ പറഞ്ഞു തീരും മുമ്പേ അയാള്‍ ചോദിച്ചു 'എന്തൊക്കെ വിശേഷങ്ങള്‍?'</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">'സുഖം' എന്നവള്‍ പറഞ്ഞെങ്കിലും അതയാള്‍ കേട്ടില്ല.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">'കുട്ടികളെന്തേ' എന്ന അയാളുടെ അടുത്ത ചോദ്യത്തിലായുത്തരം അലിഞ്ഞു പോയിരുന്നു.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">യാന്ത്രികമെന്നോണം അവള് ഫോണ്‍ ഓരോ കുട്ടികളുടേയും ചെവിയോടടിപ്പിച്ച് പിടിച്ചു കൊടുത്തു സംസാരിപ്പിച്ചു, ഏതാണ്ടരമണിക്കൂറോളം.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">'ഡ്യൂട്ടിക്ക് പോകാറായി മക്കളേ, അമ്മയോട് പറഞ്ഞേക്കൂ' എന്ന് പറഞ്ഞയാള്‍ ഫോണ്‍ വെച്ചു. നിശ്ചലമായ ഫോണില്‍ അവളുടെ അവസാന ശ്രമമെന്നോണം 'ഹലോ'എന്നൊരു പതിഞ്ഞ നിലവിളി നാലു ചുവരുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">കഴിഞ്ഞ ദിവസം പതിവുപോലെ അയാള്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ വീട്ടിലില്ലായിരുന്നു, അതുകൊണ്ടു തന്നെ അയാള്‍ ഭാര്യയോട് പതിവിനു വിപരീതമായി ചോദിച്ചു 'നിനക്ക് സുഖമല്ലെ?'</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">മറുപടിയൊന്നുമവള് പറഞ്ഞില്ല, ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള് ചോദിച്ചു 'എന്നെ ഓര്‍ക്കാറുണ്ടോ?'</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">അയാള്‍ക്ക് തൊണ്ട വരളുന്നതുപോലെ തോന്നി, തന്റെ നെഞ്ചിനുള്ളിലെപ്പോഴും അവളുണ്ടെങ്കിലും എത്രയോ നാളായി അവളോടു മാത്രമായല്പം സംസാരിച്ചിട്ട്....</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">പണിസ്ഥലത്തു നിന്നുള്ള വിളി കേട്ടയാള്‍ ശരി പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ വെച്ചു.</span><br /><span style="font-size:130%;color:#000000;"></span><br /><span style="font-size:130%;color:#000000;">വല്ലപ്പോഴുമൊരികല് വിളിച്ചുണര്‍ത്തി, വിദൂര ഫോണ്‍കോളില്‍ എരിഞ്ഞമരുന്ന ദാമ്പത്യം ഋതുമാറ്റത്തിനു കാതോര്‍ത്തിരിക്കുകയാണ് കഴിഞ്ഞുപോയൊരു പൂക്കാലത്തിന്റെ നല്ലയോര്‍മ്മയില്‍...</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com6tag:blogger.com,1999:blog-3543712234658876787.post-79043843268781980192009-08-12T05:46:00.000-07:002009-08-28T13:27:14.052-07:00മരുപ്പച്ച തേടുന്നവര്‍<span style="color: white;"></span><br />
<span style="color: white;"></span><br />
<br />
<br />
<br />
<br />
<span style="font-size: large;">വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വാഷിച്ചതു കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്പോര്‍ട്ടിലെ പേരു വായിച്ചു, 'ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി'. എഴുത്തിലെ സുഖം പോരാഞ്ഞിട്ടോ എന്തോ അയാള്‍ ആന്ധ്രക്കാരിയുടെ മുഖത്തേക്ക് നോക്കി അയാള്‍ക്കറിയാവുന്ന തെലുഗുവില്‍ ചോദിച്ചു..</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">നിനു പേരു?</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">'...ലക്ഷ്മി...' പേരു പറയുന്നതിനു മുമ്പും പിമ്പും അവളുടെ വാക്ക് മുറിഞ്ഞിരുന്നു</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അയാള്‍ പിന്നെയും, പിള്ളൈന്താ?</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">'ഉം..'.നാലു വര്‍ഷത്തെ വരണ്ട ദാമ്പത്യമോര്ത്തവള് മൂളി</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">എന്തവന്തി പിള്ളലു?</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">'മുവ്വരു'.. കുട്ടികളെ കുറിച്ചു ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ ഏതെന്നില്ലാത്ത നിറങ്ങള്‍ മാറിമറഞ്ഞു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">കറുത്തു തടിച്ചു വീര്‍ത്ത അയാള്‍ ഒന്നിളകിയിരുന്നപ്പോള്‍ ആന്ധ്രക്കാരിയെ ഗള്‍ഫിലേക്ക് കയറ്റിവിടാന്‍ കൊണ്ടുവന്ന ഏജന്റെ കാബിനു പുറത്തേക്കിറങ്ങി.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അയാളുടെ ഊഴമെത്തിയതു പോലെ അയാള്‍ പ്രയാസപ്പെട്ട് കസേരയില്‍ നിന്നെഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ വാരിയെടുത്തു. ഏജന്റെ പറഞ്ഞു കൊടുത്തതുകൊണ്ടാവണം അവളുടെ മനസ്സു പിടച്ചു പോയാപ്പോഴും അവള് പിടക്കാതിരുന്നത്. അവളുടെ തോളിലെ ഭാരക്കൂടുതല്‍ കൊണ്ടോ എന്തോ ആ തടിച്ചുവീര്‍ത്ത ട്രാവലുടമയുടെ ഭാരമവള് അറിയാതെ പോയത്..</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഷര്‍ട്ടിന്റെ കുടുക്കുകള്‍ കൂട്ടുന്നതിനിടയില്‍ അയാള്‍ തള്ളവിരല്‍ ഉയര്‍ത്തി ബലേഭേഷ് ചിഹ്നം കാണിച്ചു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">'സാബ് കബീ ബേജേഗാ മുജേ ദുബായ്' അറിയാവുന്ന ഹിന്ദി കൂട്ടിയിണക്കിയവള്‍ ചോദിച്ചു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അവളുടെ മുഖത്തു നോക്കാതെ അയാള്‍ മറുപടി പറഞ്ഞു,</span><br />
<span style="font-size: large;">'ജല്‍ദി'</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">മരുഭൂമിയിലെങ്ങോ തന്നെയും കാത്തിരിക്കുന്ന പച്ചത്തുരുത്തോര്ത്തവള് ഒലിച്ചിറങ്ങിയ കണ്ണുനീര് സാരിത്തലപ്പുകൊണ്ട് തുടച്ചുമാറ്റി എഴുന്നേറ്റു.</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com4tag:blogger.com,1999:blog-3543712234658876787.post-72380902181507535052008-09-16T12:19:00.000-07:002009-08-28T13:11:16.014-07:00'സൈലന്റ്'<span style="font-size: large;">കോളേജ് പ്രിന്‍സിപ്പല്‍ ശശികലട്ടീച്ചറേക്കുറിച്ചോര്ക്കുമ്പോള് 'സൈലന്റ്' എന്നവാക്കാണോര്മ്മയിലേക്കോടിയെത്തുക, അത്രക്കുണ്ട് ഞങ്ങളുടെ അനുസരണയും ട്ടീച്ചറുടെ ആ വാക്കിനോടുള്ള ആസക്തിയും.<br />
<br />
ഞാനാദ്യമായി കവിതയെഴുതുന്നത്(അന്നത്തെക്കാലത്ത് അതും കവിതയായിരുന്നു) കോളേജില്‍ പഠിക്കുന്ന കാലത്താണ്, ആദ്യമായി കവിതയെഴുതുന്നതും 'കോളേജ്ഡേ'യോടനുബന്ധിച്ചുള്ള മത്സരത്തിലും. ഇംഗ്ളീഷില്‍ നല്ല പാണ്ഡിത്യമുള്ള ഇംഗ്ലീഷ് കവയിത്രിയുമായ പ്രിന്‍സിപ്പല്‍ തന്നെയായിരുന്നു മലയാളം പ്രൊഫ രാജശ്രീട്ടീച്ചറുടെ അഭാവത്തില്‍ കവിതക്ക് മാര്‍ക്കിട്ടത്, അതുകൊണ്ട് തന്നെ സ്വാഭാവികമായും ആന്നത്തെ കോളേജ് ആസ്ഥാന കവികളെ പിന്തള്ളി എനിക്കായിരുന്നു ആ വര്‍ഷത്തെ കവിതയിലെ ഒന്നാം സ്ഥാനം.<br />
<br />
ദിവസങ്ങള്‍ ആഴ്ച്ചകളായി, അന്നൊരു ബുധനാഴ്ച്ചയായിരുന്നു, പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു, തെല്ലൊരു ജാടയോടെ ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു, രാജശ്രീട്ടീച്ചര് ലിവ് കഴിഞ്ഞെത്തിയിരിക്കുന്നു, പുതിയ കവി ജേതാവിനെ കാണാനായിരുന്നു എന്നെ വിളിപ്പിച്ചത്, ഞങ്ങളുടെ മലയാളം അദ്ധ്യാപികയായിരുന്നെങ്കിലും മലയാളഭാഷയിലെ നമുക്കുള്ള കഴിവ് സ്വയം മനസ്സിലാക്കി മലയാളം ക്ലാസ്സുകള്‍ സ്ഥിരമായി കട്ട് ചെയ്യാറുള്ളതുകൊണ്ട് ട്ടീച്ചറെ അത്രക്ക് മുന്‍ പരിജയമില്ലായിരുന്നു, ട്ടീച്ചര്‍ക്ക് എന്നേയും.<br />
<br />
എന്നെക്കണ്ടപ്പോള്‍ ടീച്ചര്‍ എഴുന്നേറ്റു വന്ന് 'നമുക്കല്പ്പം മാറിയിരുന്ന് സംസാരിക്കാം' എന്ന് പറഞ്ഞപ്പോള്‍ ഉള്ളൊന്നു പിടച്ചു, നെറ്റിയിലെ വിയര്‍പ്പ് പതുക്കെ കൈകൊണ്ട് തന്നെ തുടച്ച് സന്തോഷം കൈവിടാതെ ടീച്ചറിനഭിമുഖമായി ഇരുന്നു. എഴുതിയ കവിത വായിച്ചു, ടീച്ചര്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞു, ഞാന്‍ വാമോഴിയാലൊന്നും തിരിച്ചു പറഞ്ഞില്ലെങ്കിലും സന്തോഷം എന്ന രീതിയില്‍ തലയാട്ടി. പിന്നെ കവിത കൊള്ളാം എന്ന് തോന്നിയില്ല, പക്ഷെ തനിക്ക് ഭാഗ്യമുണ്ട്, ഫസ്റ്റ് പ്രൈസ് കിട്ടാന്‍ കാരണം താന്‍ മാത്രമാണ് രണ്ട് പേജിലായി കവിതയെഴുതിയത്, മറ്റുള്ളവരെല്ലാം ഒറ്റപേജില്‍ അവരുടെ കവിത ഒതുക്കിയിരുന്നു..അതെങ്ങിനെ രണ്ടുപേജില്‍ എഴുതിയതുകൊണ്ട് എനിക്ക് ഒന്നാം സ്ഥനം കിട്ടിയത് എന്ന ഭാവത്തില്‍ ഞാന്‍ ടീച്ചറെ നോക്കിയപ്പോള്‍ ടീച്ചര്‍ മുഴുമിപ്പിച്ചു, പ്രിന്‍സിപ്പല്‍ ഓരോ പേജിനും തനിക്ക് അഞ്ച് അഞ്ച് മാര്‍ക്കിട്ടിട്ടുണ്ട്, എന്നാല്‍ ഒറ്റപേജില്‍ തന്നെ കവിതയെഴുതി എന്നേക്കാള്‍ മാര്‍ക്ക് വാങ്ങിയ ഒത്തിരിപേരുണ്ടത്രേ.., അതുകൊണ്ട് തന്നെ മറ്റുള്ളവരെ പിന്തള്ളി ഞാന്‍ പത്തില്‍ പത്ത് മാര്‍ക്കോടെ ഫസ്റ്റ് പ്രൈസിന് അര്‍ഹനാവുകയായിരുന്നു. (പത്തില്‍ പത്ത് മാര്‍ക്ക് തന്ന് എന്നെ ഒന്നാമനാക്കിയതില്‍ ക്ലാര്‍ക്കിനും നിരുപദ്രവമായ പങ്കുണ്ടായിരിക്കാം).<br />
<br />
പക്ഷെ ഇക്കഥ ആരോടും പറയരുത് എന്ന് രാജശ്രീട്ടീച്ചര് എനിക്ക് താക്കീത് തന്നു, നാളുകളേറെ കഴിഞ്ഞെങ്കിലും രാജശ്രീടീച്ചറെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറി നടക്കാന്‍ തുടങ്ങി, പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ അല്പം കുറ്റബോധം എനിക്കുണ്ടാകുമെങ്കിലും ടീച്ചര്‍ എന്നെ കാണുമ്പോള്‍ എപ്പോഴും ഒരു പുഞ്ചിരി തന്നേ വിടാറുള്ളൂ, അതിന് പല അര്‍ത്ഥങ്ങളും ഉണ്ടെന്ന് ഞാന്‍ മനക്കണക്കു കൂട്ടി, ഇതൊക്കെയാണെങ്കിലും ടീച്ചര്‍ കടന്ന് വരുമ്പോള്‍ ഞാനെപ്പോഴും സൈലന്റെ ആകാന്‍ ശ്രദ്ധിക്കുമായിരുന്നു, കാരണം ബഹളത്തിന്റെ ഇടയില്‍ ടീച്ചര്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന വാക്കും പ്രവര്‍ത്തിയും സൈലന്റെ ആയിരുന്നു..<br />
<br />
<br />
</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com17tag:blogger.com,1999:blog-3543712234658876787.post-3954538728175456942008-08-10T12:40:00.000-07:002009-10-08T05:45:05.259-07:00നീല മിഴികളുള്ള ഒലീവിലകള്‍...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHh55oWZXuZcqsckR2JJw-zuOUoQagHEfFWh8gj5vkm4V1zwAJme-73fJv4pUasCL3kV8lsyx2wk_qppW5J-VytT7MzqwUEDUiyJkSXBF5iUIwCYOQByHCuTVFmvECWDwhWf7Zp04ZH6o/s1600-h/life_168-2.jpg"><img id="BLOGGER_PHOTO_ID_5233224635344387378" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHh55oWZXuZcqsckR2JJw-zuOUoQagHEfFWh8gj5vkm4V1zwAJme-73fJv4pUasCL3kV8lsyx2wk_qppW5J-VytT7MzqwUEDUiyJkSXBF5iUIwCYOQByHCuTVFmvECWDwhWf7Zp04ZH6o/s320/life_168-2.jpg" border="0" /></a><br /><div align="justify"><span style="font-size:130%;color:#000000;">ഒലീവ് മരങ്ങള്‍ക്കിടയിലൂടെ പച്ചപ്പുല്‍ പാതയിലൂടെ ഡയാനയുടെ കൈ പിടിച്ച് നടക്കുമ്പോള്‍ അകലെ നിന്ന് സൂര്യന് നനുത്ത കിരണങ്ങളാല്‍ വെളിച്ചം പകര്‍ന്ന് വഴികാട്ടുന്നത് എന്തോ അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇളം വെയിലിലും തണുപ്പ് വിട്ടകലാതിരുന്നതിനാലാവാം അവള് ഇപ്പോഴും അയാളുടെ കൈ മുറുകെ പിടിച്ച് ചേര്‍ന്നു നടക്കുന്നത്. പാര്‍ക്കിലെ ഒരൊഴിഞ്ഞ കോണിലെ ബഞ്ചില്‍ അയാള്‍ക്കിരിക്കാനുള്ള സ്ഥലം അവളുടെ നനുത്ത കൈ കൊണ്ട് തുടച്ചിടുമ്പോഴും അതിലെ നിരര്‍ത്ഥകത അയാളുടെ മൌനം ബലികൊടുക്കാന്‍ പോന്നതാണെന്നയാള്ക്ക് തോന്നിയില്ല.<br /><br />ഒട്ടുനേരത്തെ മൌനത്തെ മുറിപ്പെടുത്തി അവള് സംസാരിക്കാന്‍ തുടങ്ങും മുമ്പേ അയാള്‍ അവളുടെ മടിയില്‍ തലവെച്ച് ദൂരേക്ക് നോക്കി കിടന്നു. തെല്ലൊരു വാല്‍സല്യത്തോടെ അവള് അയാളുടെ വരണ്ട തലമുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടേയിരുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ അയാളുടെ മുന്നിലേക്ക് പൂക്കാന്‍ വൈകിയ മരക്കൊമ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നു വരുന്നതും അവക്ക് നിറം വെച്ച് വരുന്നതും അയാള്‍ കൌതുകത്തോടെ നോക്കിക്കാണുകയായിരുന്നു...<br /><br />മെഴുക്കു പുരണ്ട ചുവരുകളുള്ള പഴയ വീട്, വഴിക്കണ്ണുമായിരിക്കുന്ന അമ്മ മനസ്സ്, മുഴുപ്പാവാടയുടെ ചേലില് കുഞ്ഞനിയത്തി... എല്ലാം എല്ലാം ആരോ അയാളുടെ കണ് മുന്നിലൂടെ മുച്ചീട്ടുകളിക്കാരന്റെ കരവിരുതോടെ മാറ്റിമറിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഒരു തുള്ളി കണ്ണുനീരായിരുന്നു അയാളെ തൊട്ടുണര്‍ത്തിയത്, ഇടത്തെ കവിളില്‍ വീണുടഞ്ഞ കണ്ണുനീര് തുടച്ച് അയാള്‍ അവളെ നോക്കുമ്പോള്‍ കണ്ണു നീര് പിന്നെയും തളം കെട്ടിയ അവളുടെ നീല മിഴികള്‍ അയാളുടെ കണ്മുന്നില് നിന്ന് മറച്ചു വെക്കാനുള്ള പാഴ് ശ്രമത്തിലായിരുന്നവള്‍<br /><br />നീല മിഴികളും വെളുത്ത തൊലിയും ചെമ്പിച്ച മുടികളും കാപട്യത്തിന്റെ അടയാളങ്ങായി കണ്ടിരുന്ന തനിക്കെങ്ങിനെ ഇവളെ കൂട്ടുകാരിയാക്കാന്‍ കഴിഞ്ഞു എന്ന് പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുള്ള അയാള്‍ പാടു പെടുകയാണ് ഉള്ളിലെ വിങ്ങല്‍ മറച്ചു വെച്ച്, നഷ്ട ജീവിതത്തിന്റെ പച്ചപ്പിലേക്കുള്ള യാത്രയില്‍ ഒരു യാത്രാ മൊഴിപോലും അവളോട് മൊഴിയാനാവാതെ..<br /><br />ഒരു പുഞ്ചിരിക്കും കണ്ണുനീരിനുമിടയില്‍ കനം വെച്ചു വന്ന മൌനത്തെ ഒന്നു സ്പര്‍ശിക്കാന്‍ പോലുമാകാതെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി... വഴി പിരിയാനായ് മാത്രം, അവര്‍ പോകാനിരുന്ന നടപ്പാതകള്‍ പണ്ടേ രണ്ടായ് പിളര്‍ന്നിരുന്നൂ...</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com14tag:blogger.com,1999:blog-3543712234658876787.post-61517661060544832092008-06-15T11:55:00.000-07:002010-02-07T06:13:01.023-08:00ചിതല് പുറ്റുകള്‍...<div align="justify"><span style="font-size:130%;color:#000000;">ഇരുട്ട് പരക്കാന്‍ തുടങ്ങുന്നതേയുള്ളൂ, ചെറുകാറ്റിന്റെ കൈകളിലേറി ജനലഴികള്‍ക്കിടയിലൂടെ അകത്തേക്ക് തൂവി വീണ ജലകണങ്ങളുടെ വശ്യതയില്‍ അറിയാതെ കാലുകള്‍ ജനലരികിലേക്കയാളെ എത്തിച്ചു. മഴ ചാറിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, ചെറിയ കാറ്റുണ്ടായിരുന്നതു കൊണ്ട് സംശയമായിരുന്നു മഴ പെയ്യുമോ ഇല്ലയോ എന്ന്. മഴയേറെ ഇഷ്ടമായിരുന്നെങ്കിലും ഇപ്പോള്‍ മഴ പെയ്യരുതേ എന്നായിരുന്നു പ്രാര്‍ത്ഥന..<br /><br />ഇളകിയകന്നിരുന്ന ഓടുകള്‍ക്കിടയിലൂടെ വെള്ളം അകത്തേക്കൊലിച്ചിറങ്ങുമ്പോള് ഭാര്യയുടെ തീക്ഷ്ണമായ നോട്ടം അയാളെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. ഓലക്കീറുകള്‍ വെച്ച് ഓടുകള്‍ക്കിടയിലെ വിടവുകളടച്ചടച്ച് ഇപ്പോള്‍ മുകളിലോട്ട് നോക്കുമ്പോള്‍ ഓടുകളേക്കാള്‍ ഓലക്കീറുകളാണ് കാണാന്‍ കഴിയുന്നത്. ദ്രവിച്ചു തീരാറായ പട്ടികകളും കഴുക്കോലുകളും പണ്ടെങ്ങോ ഓടുകളെ താങ്ങി നിന്നിരുന്നതിന്റെ ഓര്‍മ്മയില്‍ നില്‍ക്കുകയാണ്. ഒരു വിരല്‍ സ്പര്‍ശം മതി എല്ലാം ഒന്നിച്ച് നിലം പൊത്താന്‍.<br /><br />കാറ്റിനല്പം ശക്തി കുറഞ്ഞിരിക്കുന്നുവിപ്പോള്, മഴ പതുക്കെ പതുക്കെ പടരുകയാണ്. ഇടയ്ക്കു വന്ന മിന്നല്‍ പിണരിന്റെ വെളിച്ചത്തില്‍ ദൂരെ ഇടവഴിയിലൂടെ ആരോ കുട ചൂടി നടന്നു പോകുന്ന അവ്യക്തമായ ചിത്രം കാണാനാകുന്നുണ്ട്. അത്രയും നേരം കാല്‍പാദങ്ങളോട് മുട്ടിയുരുമ്മി നിന്നിരുന്ന മണിപ്പൂച്ചയും കോലായിയിലെ തിണ്ണയോടു ചേര്‍ന്നുള്ള മൂലയില്‍ പുറത്തുനിന്ന് ചാഞ്ഞ് വീശിയ മഴക്കാറ്റിനോട് നീരസം കാട്ടി തിരിഞ്ഞ് കിടക്കാനും തുടങ്ങി.<br /><br />ചാറിക്കൊണ്ടിരുന്ന മഴയെ വിഴുങ്ങി ഒരാരവത്തോടെ പടിഞ്ഞാറുനിന്നൊരു മഴ മനസ്സില്‍ തീ കോരിയിട്ട് തിമര്‍ത്തു പെയ്യാന്‍ തുടങ്ങി. വെള്ളം ചോരുന്നിടത്തൊക്കെ ഭാര്യ പാത്രങ്ങള്‍ നിരത്തിക്കഴിഞ്ഞു, കുട്ടികള്‍ സ്ക്കൂളിലേക്ക് ചോറു കൊണ്ടു പോകുന്ന പാത്രമടക്കം വീടാകെ പലയിടങ്ങളിലായി നിരന്നു. ഭാര്യയുടെ പിറുപിറുപ്പ് കേട്ടില്ലെന്ന് നടിക്കാന്‍ പരമാവധി ശ്രമിക്കുന്നതിനിടയിലെവിടെയോ പരാജയപ്പെട്ടു പോയ അയാള്‍ എന്തൊക്കെയോ തിരിച്ചും പറയാന്‍ തുടങ്ങി. വിധിയെപ്പഴിച്ച് വേദനയുടെ ഉത്തരവാദിത്തം പങ്കുവെക്കുവാനുള്ള അയാളുടെ എല്ലാ ശ്രമവും ചുറ്റുപാടുമുള്ള ഭര്ത്താക്കന്മാരേയും തന്നേയും വെച്ച് മാറ്റുരച്ചു നോക്കിയവള്‍ നിര്‍ദയം പുച്ഛിച്ചു തള്ളി.<br /><br />അവളിങ്ങനെയാണ് അവസാനത്തെ പറച്ചില് അവളുടേതായിരിക്കണം, അതു വരെ അവള് പറഞ്ഞുകൊണ്ടേയിരിക്കും, അതുകൊണ്ട് തന്നെ കുറച്ചു നേരത്തിനു ശേഷം അയാള്‍ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു. മഴയുടെ ആരവത്തിനിടക്ക് ഭാര്യ ഭര്ത്താക്കന്മാരുടെ ഉച്ചത്തിലുള്ള സംസാരം അലോസരമാവാതെ ഉറങ്ങുകയായിരുന്ന കുട്ടികളെ ചൂണ്ടി കാട്ടി അയാള്‍ പറഞ്ഞു കുട്ടികള്‍ ഉണരും കുറച്ചു നേരം മിണ്ടാതെയിരിക്കൂ. മുടി വാരിയൊതുക്കി കെട്ടി വെച്ചവള്‍ മൌനമായ് കിടക്കപ്പായിലേക്ക് ചാഞ്ഞു.<br /><br />പിന്നെയുമയാള്‍ ഭവന വായ്പയുടെ ചൂടുള്ള ചിന്തകള്‍ തലയില്‍ നിറച്ച് ജനല്‍ക്കമ്പിയിലെ തണുപ്പില്‍ മുഖം ചേര്‍ത്തിരുന്നു. അപ്പോഴും മഴയുടെ ആരോഹണ അവരോഹണങ്ങളറിയാതെ ചോര്‍ന്ന് വീണിരുന്ന മഴത്തുള്ളികള്‍ പല തരത്തിലുള്ള പാത്രങ്ങളില്‍ വീണുടഞ്ഞ് ചങ്ക് തുളക്കുന്ന സംഗീതം പൊഴിക്കുന്നുണ്ടായിരുന്നു.....</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com29tag:blogger.com,1999:blog-3543712234658876787.post-80668175716683888682008-06-08T12:24:00.000-07:002009-10-08T05:26:20.184-07:00ഓര്‍മ്മത്തുരുത്ത്<div align="justify"><span style="font-size:130%;color:#000000;">ഭാസ്കരന്മാഷ് ആറിലും ഏഴിലും എന്നെ സാമൂഹ്യപാഠം പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകനാണെങ്കിലും മാഷുമായി ഞാന്‍ ഏറെ അടുക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ശരീര പ്രകൃതികൊണ്ട് കുറിയവനും മനസ്സിന്റെ വലിപ്പം കൊണ്ട് വലിയവനുമായിരുന്ന മാഷുമായി ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി ലൈബ്രറിയില്‍ വെച്ചാണ് ആദ്യമെന്നോണം പരിചയപ്പെടുന്നത്. സ്വാഭാവികമായും ആയിരമായിരം വിദ്യാര്‍ത്ഥികളുടെ മുഖം കണ്ടുമറന്ന മാഷോട് ഞാന്‍ പറയുകയായിരുന്നു മാഷുടെ വിദ്യാര്‍ത്ഥിയായിരുന്നു ഞാനെന്ന്.</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;">സംസാരപ്രിയനായിരുന്നില്ല മാഷെങ്കിലും എന്തോ ഒരു ദുഖം മാഷുടെ മുഖത്ത് എനിക്ക് കാണാന്‍ കഴിഞ്ഞതു കൊണ്ട് ഞാന്‍ തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നേരിട്ട് ചോദിച്ചെങ്കിലും മാഷ് വ്യക്തമായൊരുത്തരവും പറഞ്ഞില്ല. ഇനിയൊരിക്കലും അതു ഞാന്‍ ചോദിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് പിറ്റെ ദിവസം തന്നെ മാഷ് ലൈബ്രറിയില്‍ വെച്ച് കണ്ടപ്പോള്‍ നമുക്കല്പം നടക്കാം എന്ന് പറഞ്ഞത്..</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;">മൂന്നു പെണ്‍കുട്ടികളാണ് മാഷ്ക്കെന്നും അതില്‍ മൂത്ത പെണ്‍കുട്ടി സ്നേഹിച്ച ചെറുക്കനോടോത്ത് ഓടിപ്പോയ കാര്യവും അതില്‍ മനം നൊന്ത് ഭാര്യക്കുണ്ടായ മാനസ്സിക അസുഖവും എന്നോട് പറഞ്ഞപ്പോള്‍ ഞാനും എന്തോ വല്ലത്തൊരവസ്ഥയിലായിപ്പോയി. ഏകദേശം രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ ലൈബ്രറിയില്‍ വെച്ച് കാണുകയും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. ഇതിനിടക്ക് പലവട്ടം മാഷിനെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മാഷ് വന്നിരുന്നില്ല, പല വട്ടം മാഷ് എന്നെ മാഷുടെ വീട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും ഞാനും പോയിരുന്നില്ല മാഷുടെ വീട്ടിലേക്ക്.</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;">ജോലി കിട്ടി ബോംബെയിലേക്ക് പോകുന്നതിന്റെയന്ന് കാലത്ത് ഞാന്‍ മാഷെ ചെന്ന് കണ്ടിരുന്നു. നിസ്സംഗനായി എന്നെ യാത്രയയ്ക്കുമ്പഴോ അല്ലെങ്കില്‍ ബോംബെയില്‍ ജോലി ചെയ്തിരുന്ന സമയത്തോ എന്തോ ഞാന്‍ മാഷുമായി ബന്ധപ്പെടാനോ മാഷെക്കുറിച്ചെന്വാഷിക്കുവാനോ മെനക്കെട്ടില്ല. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയതിന്റെ പിറ്റെ ദിവസം തന്നെ മാഷെ തിരഞ്ഞ് ഞാന്‍ മാഷുടെ വീടിന്റെ വെളിയില്‍ ഏറെ നിന്നു, ക്ഷമകെട്ട് ഒടുവില്‍ ഞാന്‍ വീട്ടിലേക്ക് കയറിച്ചെന്ന് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.പുറത്തു വന്ന സ്ത്രീയോട് ഞാന്‍ ഭാസ്ക്കരന്മാഷെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരിവിടെ നിന്നും പോയെന്നും എവിടെയാണിപ്പോള്‍ എന്നറിയില്ലെന്നും പറഞ്ഞതോടെ ഞാന്‍ അന്വാഷിക്കാന്‍ ഇരിങ്ങാലക്കുടയില്‍ ഇടം ബാക്കിയില്ലാതായി.</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;">ഓരോ ചെറു റോഡിലൂടെയും ഓരോ ആള്‍ക്കൂട്ടത്തിലും ലൈബ്രറിയിലും ഞാന്‍ ആകാംക്ഷയോടെ തിരയുമായിരുന്നു. സ്ക്കൂളില്‍ ചെന്നന്വാഷിച്ചപ്പോള് പഴയ വീടിന്റെ അഡ്രസ്സാന് എനിക്ക് കിട്ടിയത്..</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><span style="font-size:130%;color:#000000;">എനിക്കിനി മാഷെ കാണാന്‍ പറ്റുമോ ഇല്ലയോ എന്നറിയാതെ ജോലിയുടെ ഭാഗമായി ബഹ്റൈനിലും വന്നെത്തി രണ്ട വര്‍ഷം മുമ്പ് ആ വിവരം അറിഞ്ഞു, മാഷ് ഞങ്ങളെ വിട്ട് പോയി. സ്ക്കൂളില്‍ നിന്നാണാ വിവരം അറിഞ്ഞത്..എന്റെ വികാരം എഴുതിയറിയിക്കാന്‍ ഞാന്‍ പരാജയപ്പെടുന്നു. നാളെ ഒമ്പതാം തിയ്യതി, മാഷ് ഞങ്ങളെ വിട്ട് പോയിട്ട് രണ്ട് വര്‍ഷമാകുന്നു.</span></div><div align="justify"><span style="font-size:130%;color:#000000;"></span></div><div align="justify"><strong><a href="http://fazaludhen.blogspot.com/2007/10/blog-post_03.html"><span style="font-size:130%;color:#000000;">എന്റെ മാഷെ മനസ്സില്‍ കണ്ട് ഞാന്‍ ഒരു വര്‍ഷം മുമ്പ് എഴുതിയ വരികളാണിത് </span></a></strong></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com11tag:blogger.com,1999:blog-3543712234658876787.post-12936756784162923222008-04-24T11:05:00.000-07:002009-10-08T05:26:54.124-07:00ശശിമാഷ്<div align="justify"><span style="font-size:130%;color:#000000;">വിവരം അനുസരിച്ചായിരുന്നില്ല, മറിച്ച് ഉയരം അനുസരിച്ചായിരുന്നു ഞങ്ങളെ ക്ലാസ്സില്‍ ആദ്യബഞ്ചുകളില് ഇരുത്തിയിരുന്നത്. ആ ഒരു സംവരണത്തിന്റെ കഷ്ടകാല ആനുകൂല്യത്തില്‍ ഞാന്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ്സ് വരെ ആദ്യ ബഞ്ചിലെ മൂന്നാമനോ നാലാമനോ ആയി അദ്ധ്യാപകരുടെ നോട്ടത്തിന്റെ മുഴുവന്‍ തീക്ഷ്ണതയും നെഞ്ചില്‍ ഏറ്റുവാങ്ങി കാലം കഴിച്ചു കൂട്ടുന്നത്തിനിടക്ക് ആറാം ക്ലാസ്സില്‍ നടന്ന ഒരു ചെറിയ സംഭവം ഓര്‍മ്മയിലെത്തുന്നു...<br /><br />ഞങ്ങളുടെയൊന്നും കണ്ണിലുണ്ണിയായിരുന്നില്ല ശശിമാഷ് (കീറാമുട്ടി എന്ന് ഓമനപ്പേര്, മാഷുടെ കയ്യിലിരുപ്പ് തന്നെ പേരിന്റെ ഉറവിടമെന്ന് എത്ര വര്‍ഷം കഴിഞ്ഞും ഈ സ്ക്കൂള്ളില്‍ വരുന്ന ഞങ്ങളുടെ പരമ്പരകള്‍ക്ക് ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഞങ്ങളുടെ പൂര്‍വികര്‍ മടിയിലിരുത്തി ഇട്ട പേര്) അനേകയിരം വിദ്ധ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന കേട്ടീട്ടാവണം ഞങ്ങളൊക്കെ ആ സ്ക്കൂളില്‍ നിന്ന് പോരുവോളം ശശിമാഷ് അവിടുത്തെ 'ഹെഡ്മാഷ്' ആയിരുന്നില്ല, പക്ഷെ എന്നും ശശിമാഷിന് ഹെഡ്മാഷേക്കാള് പവര്‍ ഉണ്ടായിരുന്നു, കാരണം ഞങ്ങളുടെ ഹെഡ്മാസ്റ്റര് പ്രഭാകരന് മാസ്റ്റര്‍ ഒരു പാവം ആയിരുന്നു തെറ്റുകുറ്റങ്ങളുടെ ശിക്ഷ നടപ്പിലാക്കുന്നതും അത് കണ്ടുപിടിക്കുന്നതും ശശിമാഷ് തന്നെ.<br /><br />സ്ഥിരമായി പൊളിഞ്ഞ ജനലിലൂടെ പുറത്തക്ക് ചാടി ക്ലാസ്സ് കട്ട് ചെയ്തിരുന്ന വിനയനെ എന്തോ മാഷിന് തല്ലി പൂതി തീരാതെ ഇരുന്നിരുന്ന ഒരു കാലയളവിലാണ്, കാസ്സിനു പുറത്തെ മരച്ചുവട്ടില്‍ വിനയന് ഒറ്റക്കിരുന്ന് ബീഡി വലിക്കുന്നത് കണ്ട ഞങ്ങള്‍ ഒന്നു രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ശശിമാഷുടെ തിരുശ്രദ്ദയില്പ്പെടുത്തിയത്. അങ്ങനെ ഒറ്റുകൊടുക്കുവാനുള്ള കാരണം വിനയന് ഞങ്ങളോട് വിനയം കാണിക്കാറില്ല എന്നതു മാത്രമല്ല ഇടക്ക് മിഠായി കൊടുക്കാത്തതിനും മറ്റും ഞങ്ങളെ പൊക്കിയിട്ട് ഇടിക്കാറുണ്ട് ഈ വിനയന് പിന്നെ ശശിമാഷുടെ പ്രീതി പിടിച്ചു പറ്റുക എന്നതും ഒരു ഹിഡന്‍ അജണ്ടയായിരുന്നു.<br /><br />കേട്ട പാതി കേള്‍ക്കാത്ത പാതി മാഷ് ചൂരലുമായി ഞങ്ങളേയും തട്ടിമാറ്റി വിനയന്റെ പുകച്ചുരുള്‍ തേടി ക്ലസ്സിന്റെ ജനല്‍ വരെ എത്തിയതും, ഇതു കണ്ട് വിനയന് ഒരു ഫ്രഷ് പുക മഷെ ലക്ഷ്യമാക്കി തൊടുത്തു വിട്ടു, ഉടനെ മാഷ് പൊളിഞ്ഞ ജനലിലൂടെ പുറത്തേക്ക് കടന്നതും കാലു തെറ്റി താഴോട്ടു വീണു. ഞങ്ങള്‍ ഓടിച്ചെല്ലുമ്പോഴേക്കും മാഷ് തട്ടിക്കുടഞ്ഞെഴുന്നേറ്റിരുന്നുവെങ്കിലും മാഷുടെ അരിശം തീര്‍ന്നിരുന്നില്ല. വിനയന് ഓടിപ്പോയ വഴിനോക്കി മാഷ് എന്തോ പറയുന്നതിനിടയിലാണ് ഞങ്ങളിലൊരാള്‍ ചോദിച്ചത്, മാഷെ എന്തെങ്കിലും പറ്റിയോ? ശരീരം മുഴുവനോടെയുള്ള ഒരു വിറയോടെ ഒരു അലറലാണ് അതിനുത്തരമായി കിട്ടിയത് 'പോടാ...'<br /><br />ഒരു വാക്കിന് എത്ര തരം ഭാവം കൊടുക്കാം എന്ന ഒരന്വോഷണം എവിടെ തുടങ്ങി എവിടെ അവസാനിച്ചാലും മാഷുടെ ആ പോടാ വിളി അതിന്റെയൊന്നും അതിര്‍വരമ്പുകള്‍ക്കകത്ത് ഒതുങ്ങുന്നുതായിരുന്നില്ല. ഒരു പോടാ വിളി മഷോട്, നമ്മേ അടുപ്പിക്കുന്ന വിധം...</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com10tag:blogger.com,1999:blog-3543712234658876787.post-528753501556297872008-02-24T02:47:00.000-08:002009-10-08T05:27:22.990-07:00ചെന്താമരപ്പൂവിന്റെ ഓര്‍മ്മക്ക്...<div align="justify"><span style="font-size:130%;color:#000000;">മഴയൊഴിഞ്ഞൊരിടവേളയില് പടിഞ്ഞാറെ കോലായിലിരുന്നിരുന്ന കൊച്ചു കുട്ടി ആരുമറിയാതെ താഴെ തൊടിയും കടന്ന് വയല്‍ വരമ്പിലൂടെ ഇടക്കു കണ്ട ചെറിയ ചെളിക്കുണ്ടുകളില്‍ നിന്ന് ചെളിവെള്ളം തെറിപ്പിച്ച് ഏറെ ദൂരം ഓടിക്കിതച്ചു നിന്നു. ഇടക്കിടെ തലയില്‍ നിന്നും ഇളകി വീണിരുന്നിരുന്ന പാളത്തൊപ്പിയിലെ ചെളി തോട്ടിന് കരയിലിരുന്ന് കയ്യെത്തിച്ച് വെള്ളം തട്ടിച്ചിതറിച്ച് കഴുകിക്കളഞ്ഞു.<br /><br />കണ്ണെത്താ ദൂരങ്ങളില്‍ ചിത്രം വരച്ച പോലെ തെങ്ങിന് കൂട്ടങ്ങള്‍ പാടശേഖരത്തിനു ചുറ്റും വേലിപോലെ നില്ക്കുന്നതും ഇടക്കിടെ വീശുന്ന ചെറിയ കാറ്റില്‍ ഇളകി നെറ്റിത്തടത്തിലേക്കു വീണിരുന്നിരുന്ന നീണ്ട തലമുടി കൈവിരലുകളാല്‍ മെല്ലെയൊതുക്കിയും താമരക്കുളത്തിനു നേര്‍ക്ക് പതിയെ പതിയെ അവന് നടന്നടുത്തു.<br /><br />ഒത്തിരി നാളത്തെ മോഹമായിരുന്നു താമരക്കുളത്തിലെ വിടര്‍ന്നു നില്ക്കുന്ന ചെന്തമരപ്പൂ സ്വന്തം കൈകൊണ്ട് പറിച്ചെടുത്ത് തണ്ടൊടിച്ച് മാലയുണ്ടാക്കണമെന്നത്. നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന കുളത്തിന്റെ പ്രതലത്തില്‍ ചാറി വീണു തുടങ്ങിയിരുന്നിരുന്ന ചാറ്റല്‍മഴത്തുള്ളികളെ വകവെക്കാതെ ഒരു വലിയ ചെന്താമരപ്പൂ പറിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ കാല് വഴുതി കുളത്തിലേക്ക് തെന്നിവീണ കുട്ടി തെല്ലൊരു കരവിരുതോടെ താമരയും കയ്യിലേന്തി കരകയറി. ചുറ്റും ആരുമില്ലെന്നുറപ്പായതോടെ ട്രൌസര്‍ അഴിച്ച് പിഴിഞ്ഞെടുത്ത് രണ്ടാമത് ഇട്ടു. കുറച്ചു നേരം കൂടി വയല്‍ വരമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു<br /><br />പെട്ടന്നാണ് മാനം കൂടുതല്‍ കറുത്തതും ചാറ്റല്‍ മഴ ശക്തമായിത്തുടങ്ങിയതും, മഴ കുറച്ചു കൂടി കൊള്ളണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉമ്മയെക്കുറിച്ചോര്ത്തപ്പോള് കാലുകള്‍ക്ക് വീട്ടിലേക്കുള്ള വഴിയിലൂടെ വേഗതയേറി.<br /><br />വീടിന്റെ പിന്നാമ്പുറത്തുകൂടെ കയറി അകത്തെ കട്ടിലിലിരുന്നിരുന്ന ചെറിയ ലുങ്കി എടുത്തുടുത്ത് ട്രൌസര്‍ ഊരി കോലായിലേക്കെറിഞ്ഞ്, ഞാനിവിടെയൊക്കെയുണ്ടെന്ന ഭാവത്തില്‍ ഉമ്മയുടെ മുന്നിലൂടെ മൂന്നു നാലു വട്ടം റോന്ത് ചുറ്റിയിട്ടും ഉമ്മ എന്നോടൊന്നും പറയാതിരുന്നതില്‍ അത്ഭുതം പൂണ്ട് ഞാന്‍ ഇത്തയുടെ അടുത്തെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേള്‍ക്കുന്നത്.<br /><br />താമര കൊണ്ടു വരാമെന്നു പറഞ്ഞ് പലവട്ടം എന്നെ കൊതിപ്പിക്കുകയും ഇടക്കിടക്ക് ചെന്താമര കടയോടെ കൊണ്ട് വന്ന് മാലയുണ്ടാക്കി തരികയും ചെയ്തിരുന്ന എന്റെ ബാപ്പുപ്പ (grand father) ആശുപത്രിയില്‍ വെച്ച് എന്നെന്നേക്കുമായി ഞങ്ങളെ വിട്ട് പോയ വിവരം..<br /><br />ബാപ്പുപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളും ചെന്താമരപ്പൂവിന്റെ മനോഹാരിതയും ചുവന്ന കുപ്പിവളപ്പൊട്ടിനേക്കാള് നിറഭംഗിയോടെ എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു നൊമ്പരമായിന്നും...</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com12tag:blogger.com,1999:blog-3543712234658876787.post-33994537089726099002008-02-13T05:44:00.000-08:002009-10-08T05:28:00.014-07:00ഇതാ ഇവിടെ ഒരു ഭൂമി കുലുക്കം<div align="justify"><span style="font-size:130%;color:#000000;">ബോംബെയില്‍(അന്ന് മുംമ്പൈ അല്ല) ഏഴ് പേരും എട്ട് പേരും ഒരു റൂമില്‍ താമസിക്കുക എന്നത് പ്രത്യാകത ഒന്നുമില്ലാത്ത കാര്യമാണെങ്കിലും, ആദ്യമായി ബോംബെയിലെത്തിയ എനിക്കത് അത്ഭുതക്കാഴ്ച്ചയായിരുന്നു. പതുക്കെ പതുക്കെ ഞാനും ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ പഠിച്ചു.<br /><br /><br />പതിനെട്ടു പേര് ജോലി ചെയ്യുന്ന ഞങ്ങളുടെ ഓഫീസില്‍ രണ്ട് പേര് സഹോദരങ്ങളാണ്. ഇവര്‍ രണ്ട് പേരും മറ്റുള്ളവരില്‍ നിന്നും ഒരു പ്രത്യാക അകലം എപ്പോഴും സൂക്ഷിച്ചുരുന്നു, ഇവര്‍ രണ്ട് പേരും ഞാന്‍ താമസിച്ചിരുന്ന റൂമില്‍ എന്റെ തൊട്ടടുത്ത കട്ടിലിലായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്...<br /><br /><br />ബോംബെയിലെ ഋതുഭേദങ്ങളെന്നെ ഭയപ്പെടുത്തിയും നൊമ്പരപ്പെടുത്തിയും കടന്നു പോയ്ക്കൊണ്ടിരുന്നു. ആയിടെയായിരുന്നു ഗുജ്റാത്തില്‍ ഭൂമികുലുക്കം ഉണ്ടായതും വളരെയധികം ജീവന് അപഹരിക്കപ്പെട്ടതും. അന്ന് രാത്രി ഞങ്ങള്‍ ഭൂമിക്കുലുക്കത്തെക്കുറിച്ചേറെ സംസാരിച്ചു. എങ്ങിനെ ഭൂമികുലുക്കം ഉണ്ടാകുമെന്നും ഉണ്ടായാല്‍ ജീവന് രക്ഷപ്പെടുത്താന്‍ എന്തു ചെയ്യണമെന്നും അറിവുള്ളവരും അറിവില്ലാത്തവരും അറിവുള്ളപോലെയും അറിവില്ലാത്ത പോലെയും പറഞ്ഞ് കൊണ്ടിരുന്നു<br /><br /><br />ഭീതിയോടെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു, പുലര്‍ച്ചെ അഞ്ച് മണി ആയിക്കാണും, റൂമിനു പുറത്ത് ചാരി വെച്ചിരുന്ന ഫ്യൂസായ റ്റ്യൂബ് ലൈറ്റ് എങ്ങിനെയോ മറിഞ്ഞ് വീണുണ്ടായ ശബ്ദം കേട്ട് സഹോദരങ്ങളിലൊരാള്‍ ചാടിയെഴുന്നേറ്റ് അനുജനെ സ്വരം താഴ്ത്തി എന്നാല്‍ ഭയത്തോടെ (മറ്റാരും കേള്‍ക്കതെ) വിളിച്ചു. 'നസീറെ, നസീറെ' ഈ ശബ്ദം കേട്ടാണ് തൊട്ടടുത്ത് കിടന്നിരുന്ന ജോസ് എഴുന്നേല്‍ക്കുന്നത്, അവനും കേട്ടിരുന്നു ഭൂമി കുലുക്കം പോലെയുള്ള റ്റ്യൂബ് പൊട്ടിയ ശബ്ദം. ജ്യേഷ്ടന്റെ ഭീതിയോടെയുള്ള ശബ്ദം കേട്ടപ്പോള്‍ അവനും ഉറപ്പിച്ചു 'ഇത് ഭൂമി കുലുക്കം തന്നെ'. അവന് എല്ലാവരെയും വിളിച്ചു എല്ലാവരും മുറിക്കു പുറത്തു കടന്നു<br /><br /><br />അപ്പോഴും ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം കഴിഞ്ഞുണരാറുള്ള അനുജനെ ഉണര്‍ത്താനുള്ള ജ്യേഷ്ടന്റെ ശ്രമം തുടരുന്നത് തെല്ലൊന്ന് ആഹ്ലാദത്തോടെയും തികഞ്ഞ ആശ്വാസത്തോടേയും ഞങ്ങള്‍ പുറത്ത് നിന്ന് ജാലകത്തിലൂടെ കാണുകയായിരുന്നു. (ഈയടുത്ത് പഴയ ആ നസീറിനെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്, പരസ്പരം ഒരിക്കല്‍ക്കൂടി പങ്കുവെച്ചത്).</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com3tag:blogger.com,1999:blog-3543712234658876787.post-57088842581428512482008-01-22T04:29:00.000-08:002009-10-08T05:28:46.339-07:00ചിതറിയ ചിന്ത<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaHuJ_VsQwI7DJsRsNVV7hL5uVQV_viYohrBSA8ufHzT2kfPJUFN6xm-X1BH0c3Y64aPfVGMHQ9-buWjLhi0JkffZrLzRi7ec0BYluqvAALN-2A85GB3VYXEphWnBDCkTQEC36212Ht4o/s1600-h/taj-mahal-india.jpg"><img id="BLOGGER_PHOTO_ID_5158687400350840066" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaHuJ_VsQwI7DJsRsNVV7hL5uVQV_viYohrBSA8ufHzT2kfPJUFN6xm-X1BH0c3Y64aPfVGMHQ9-buWjLhi0JkffZrLzRi7ec0BYluqvAALN-2A85GB3VYXEphWnBDCkTQEC36212Ht4o/s400/taj-mahal-india.jpg" border="0" /></a><br /><div><span style="color:#000000;"><span style="font-family:arial;">ക്ലാവ് പിടിച്ച ചിതറിയ ചിന്തയെ</span><br /><span style="font-family:arial;">നുരപ്പിച്ചും പതിയെ പുണര്‍ന്നും</span><br /><span style="font-family:arial;">ലഹരിയുടെ വാറ്റു തുള്ളികള്‍...</span><br /><span style="font-family:arial;"></span><br /><span style="font-family:arial;">അരിച്ചിറങ്ങിയ രാവിന്റെ കുളിരിന്</span><br /><span style="font-family:arial;">കുട്ടും പിന്നെ ചൂടുമേകിയീ കവിത</span><br /><span style="font-family:arial;">കൂടെ നിലാവില് പൂത്ത കിനാക്കളും</span><br /><span style="font-family:arial;"></span><br /><span style="font-family:arial;">അന്തിവെട്ടത്തിന്റെ പൊന്‍ പ്രഭയില്‍</span><br /><span style="font-family:arial;">മിന്നിയ ലഹരിയുടെ പളുങ്കു പാത്രം</span><br /><span style="font-family:arial;">താജിന്റെ വെണ്ണക്കല്ലില്‍ തട്ടിച്ചിതറി..</span><br /><span style="font-family:arial;"></span><br /><span style="font-family:arial;">പൊട്ടിത്തകര്‍ന്ന പ്രണയ മണിവീണകള്‍</span><br /><span style="font-family:arial;">കെട്ടഴിഞ്ഞു വീണ യമുനാ നദീതീരം</span><br /><span style="font-family:arial;">പൊഴിക്കുന്നു വീണ്ടും കണ്ണുനീര് നാദം</span><br /><span style="font-family:arial;"></span><br /><span style="font-family:arial;">പ്രണയം പൊഴിച്ച രാജന്റെ ഒരു തുള്ളി</span><br /><span style="font-family:arial;">മിഴിമുത്തിലലിഞ്ഞ് പ്രണയ കുടീരം.....</span><br /><span style="font-family:arial;">ഒഴുകും യമുനക്ക് കണ്ണുനീരുറവയായ്..</span></span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com6tag:blogger.com,1999:blog-3543712234658876787.post-59085313650381914272008-01-19T23:52:00.000-08:002009-10-08T05:29:18.043-07:00മിനിക്കഥ<div align="justify"><span style="font-size:130%;color:#000000;">'ഒരു കിണറ്റിലൊരു മീനുണ്ടായിരുന്നു. ഡോക്ടര്‍ വന്നു കുത്തിവെച്ചു, ചത്തുപോയ്'<br /><br />ഈ മിനിക്കഥ കുട്ടിക്കാലത്ത് പറഞ്ഞു നടന്നിരുന്നതാണ്. കുട്ടികള്‍ക്ക് അസുഖം വരാതിരിക്കാന്‍ മഴയത്തും ചെളിയിലുമിറങ്ങാതിരിക്കാന് അമ്മമാര്‍ ഇന്ഞ്ചക്ഷന് എന്ന മഹാ ക്രൂര കൃത്യത്തെ ഉമ്മാക്കി കാണിക്കുന്ന കഥയാണിത്.<br /><br />ഇന്നിതോര്‍ക്കുമ്പോള്‍ ചില നിരീക്ഷണങ്ങള്‍.....<br />എനിക്കു നല്ല ഇഷ്ട്ടമായിരുന്നു മീന്‍<br />ആശുപത്രി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇന്ഞ്ചക്ഷനാണ് ഓര്‍മ്മ വരിക, എക്കാലത്തേയും ക്രൂര കൃത്യവും അതു തന്നെ.<br />മുറ്റത്തെ കിണറു തന്നെയാണ് ഏറ്റവും വലിയ കുളവും പുഴയും ഏറ്റവും വലിയ സമുദ്രവും<br /></span></div><p align="justify"><span style="font-size:130%;color:#000000;">[നേരം പോക്കിനെഴുതിയത്]</span></p><p><span style="color:#ccffff;"></span><span style="font-size:130%;"></p></span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com3tag:blogger.com,1999:blog-3543712234658876787.post-62186882096799100822007-11-18T05:48:00.000-08:002009-10-08T05:29:44.504-07:00ചില വാര്‍ഷികങ്ങള്‍<span style="font-size:130%;color:#000000;">സ്വതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്ന സമയം, ഞങ്ങളുടെ തോട്ടടുത്ത ഗ്രാമവും ഒരുങ്ങി, ഒരിക്കല്‍പോലും സാമുദായിക സംഘര്‍ഷം ഉണ്ടായിട്ടില്ലാത്തതിന്റെ ആഘോഷ ചടങ്ങുകള്‍ക്കായി............<br /><br /><br />കാത്തു കാത്തിരുന്ന ആ സുദിനം വന്നണഞ്ഞു. കലാപരിപാടികള്‍ക്കു മുന്‍പായുള്ള പൊതു സമ്മേളന ഹാളിലേക്കു പൊതുജനങ്ങളെല്ലാവരും വന്നെത്തി, ആഘോഷപൂര്‍വ്വം, നിറപ്പകിട്ടോടെ.<br /><br /><br />ആദ്യം ഗ്രാമത്തിലെ അമ്പലത്തിലെ ശാന്തി ചുരുങ്ങിയ വാക്കുകളില്‍ നല്ലൊരു സ്വാഗത പ്രസംഗം ചെയ്തു കൊണ്ട് ഗ്രാമത്തിന്റെ മത സൌഹാര്‍ദ്ദത്തിന്റെ പെരുമ കാത്തു സൂക്ഷിക്കണമെന്നഹ്വാനത്തോടെ ഉപസംഹരിച്ചു തന്റെ ഇരുപ്പിടത്തിലേക്കു നീങ്ങി.<br /><br /><br />തുടര്‍ന്നു പ്രാസംഗികനായി എത്തിയത് സ്ഥലത്തെ പേരു കേട്ട ഹാജിയാരായിരുന്നു. പ്രസംഗത്തില്‍ തന്റെതായ ശൈലിയുള്ള ഹാജിയാര് തന്റെ പ്രസിദ്ധമായ താടിയില്‍ തടവിക്കൊണ്ട് അത്യുഗ്രന്‍ പ്രസംഗത്തിനു ശേഷം സ്ഥലത്തെ പാതിരിക്കു വഴിമാറിക്കൊടിത്തു.<br /><br /><br />തന്റെ ളോഹ ഒന്നു കൂടി ഞെറിഞ്ഞിട്ട് മൂക്കിന്മേല് കണ്ണടയുണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി സദസ്യരെ ഒരു വട്ടം നോക്കി അഭിസംബോദന ചെയ്തു 'പ്രിയപ്പെട്ട കുഞ്ഞാടൂകളെ' എന്ന മൊഴി അവസാനിക്കുന്നത് ഹാജിയാരുടെ മുഖത്തേക്കു നോക്കിക്കൊണ്ടാണ്. തന്റെ താടിയേയും ആടിനേയും ബന്ധപ്പെടുത്തിയുള്ള ഒട്ടനവധി കഥകള്‍ കേട്ടിട്ടുള്ള ഹാജിയാര്ക്കിതു പിടിച്ചില്ല, ഉടനെ പ്രതികരിക്കുകയും ചെയ്തു. അതിന്റെ ഓളങ്ങള്‍ സദസ്സിലേക്കും പടര്‍ന്നു.<br /><br /><br />തുടര്‍ന്നു നടന്ന വാക്കുകളും പോര് വിളികളും ആ ഗ്രാമമെന്നല്ല ഇന്ത്യ ഇതുവരെക്കാണാത്ത വര്ഗ്ഗീയസംഘര്ഷത്തിലേക്കു നയിച്ചു എന്നത് ചരിത്രത്തിലില്ലാത്ത ചരിത്രം.<br /><br /><br />അങ്ങിനെയൊന്നുണ്ടാക്കതിരിക്കാന് നമുക്കു പ്രാര്‍ത്ഥിക്കാം. ജെയ് ഹിന്ദ്</span>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com2tag:blogger.com,1999:blog-3543712234658876787.post-43728313324963145772007-11-16T06:29:00.000-08:002009-10-08T05:30:10.516-07:00തൊട്ടു,തൊട്ടില്ല ഞാന്‍<div align="justify"><span style="font-size:130%;color:#000000;">തൊണ്ണൂറുകളിലെ ഒരു നനുത്ത പ്രഭാതം, ഞങ്ങളുടെ ഗ്രാമത്തിലെ ബസ്സ് സ്റ്റോപ്പിലേക്ക് സഹര്‍ഷം മാന്യ പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നു.............<br /><br />ദൂരെനിന്നു ചീറിപ്പഞ്ഞു വരുന്ന ബസ്സ് സ്റ്റോപ്പിന്നടുത്തെത്തുമ്പോള് അല്പം സ്പീഡ് കുറക്കുന്നു, യാത്രക്കാര്‍ കയറാന്‍ തയ്യാറാകുമ്പോഴേക്കും ബസ്സ് ഇതേ വിദ്യ അടുത്ത സ്റ്റോപ്പില്‍ പ്രയോഗിച്ചു കഴിഞ്ഞിരിക്കും, നിര്‍ത്താതിരിക്കാനുള്ള കാരണം നിസ്സാരം, സ്റ്റോപ്പില്‍ പത്തു പൈസക്കാര് ഓണമാഘോഷിക്കുന്നു. (അന്ന് എസ്സ് റ്റി പത്ത് പൈസയാണ്). തോക്കു ചൂണ്ടി ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ പോലും 'പോനാല്‍ പോകട്ടും പോടൈ' എന്ന ഭാവത്തോടെ ഡ്രൈവര്‍ ബസ്സിന്റെ സ്പീഡ് കൂട്ടും.<br /><br />മന്ത്രിയാകാന്‍ നറുക്കിട്ടപോലെ എങ്ങാനും നറുക്കു കിട്ടി ബസ്സ് നിര്‍ത്താന്‍ ഡ്രൈവര്‍ തീരുമാനിച്ചാല്‍ തന്നെ സ്റ്റോപ്പില്‍ നിന്നും നൂറു മീറ്റര്‍ ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിലേക്ക് കൂട്ടയോട്ടം നടത്തി വിജയിയായി വല്ലവിധേനയും കയറിക്കൂടിയാല്‍ തന്നെ 'കയറി നില്‍ക്കണം ഹെ കുന്തം വിഴുങ്ങിയ കുരങ്ങനെപ്പോലെ നോക്കി നില്ക്കുന്നു' എന്ന 'കിളീ' യുടെ ജല്പനം മാന്യന്മാരായ യാത്രക്കാരെ പ്രകോപിപ്പിക്കുക തന്നെ ചെയ്യും<br /><br /><br />ഇനിയാണ് കണ്ടക്ടര്‍ എന്ന മഹാ മനസ്ക്കന്റെ മണിക്കിലുക്കം. ഗോളിയാണോ ഫോര്‍വേഡാണോ എന്നൊന്നും നോക്കതെ കണ്ണുമടച്ചോരു പ്രസ്താവനയാണ് 'ഫുട്ബോള്‍ കളിക്കുവാനുള്ള സ്ഥലമുണ്ടല്ലടൈ ഒന്നു കയറിനില്‍ക്ക്'<br /><br />'യാത്ര താള ലയമാക്കണമെന്ന' സര്‍ക്കാറിന്റെ ആഗ്രഹം സഫലമാക്കുന്ന റോഡിലൂടി ബസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞ് യാത്ര ചെയ്യുന്നതിനിടയിലായിരിക്കും ഉദ്യോഗസ്തന്മാരുടെ 'ഡ്രം' പോലെയുള്ള ചുടു ചോറ്റിന് പാത്രം എളിയില്‍ വെച്ച് ചൂടു പിടിപ്പിക്കുക. ഇതിനിടെ ബാക്ക് ഡോറിലൂടെ കയറിയ ചെറിയ പെണ്‍കുട്ടിയുടെ കണ്മഷി അല്പം ഷര്‍ട്ടില്‍ പുരണ്ട് അവളുടെ ഒരു നീണ്ട മുടി ബട്ടണില്‍ ഞാണ്ട് ഇതൊന്നുമറിയാതെ തിടുക്കപ്പെട്ട് വീട്ടിലെത്തുമ്പോഴായിരിക്കും ഭാര്യയുടെ അറത്തുമുറിച്ചുള്ള ചോദ്യം 'ഇതിനാണോ രാവിലെ ഇവിടെ നിന്നുമുള്ള എഴുന്നുള്ളത്ത്?'</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com6tag:blogger.com,1999:blog-3543712234658876787.post-73449806256143185982007-11-14T05:39:00.000-08:002009-10-08T05:30:47.083-07:00ഒരു കഥ ഒരു നുണക്കഥ<div align="justify"><span style="font-size:130%;color:#000000;">ശനിയാഴ്ചകളില്‍ അപ്പു ഒറ്റക്കാണ്. അഛനും അമ്മയും ജോലിക്കു പോയാല്‍ അപ്പു വീട്ടില്‍ ഒറ്റക്കാകും. അങ്ങനെ ഒരു ശനിയാഴ്ച്ച പതിവുപോലെ അമ്മ ജോലിക്കു പോകുന്നതും നോക്കിയിരിക്കെ പെട്ടന്നാണ് അപ്പുവിന്റെ കണ്ണില്‍ ജനലിലിരിക്കുന്ന പൊതി വന്നു പെട്ടത്.<br /><br />ആകാംക്ഷയോടെ ജനലിലിനടുത്തെത്തുമ്പോഴേക്കും പൊതി പുറത്തെ ചാറ്റല്‍ മഴയിലേക്കു മറിഞ്ഞു വീണിരുന്നു. ഉടനെ വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ അപ്പു കണ്ട കാഴ്ച, പൊതിയില്‍ നിന്നു ഒരു ചെറിയ ആനക്കുട്ടി എഴുന്നേറ്റ് ഓടുന്നു പുറകെ ഒരു വലിയ ആനയും.<br /><br />ഒരു നിമിഷം തരിച്ചു നിന്നു പോയ അപ്പു അവരുടെ പുറകെ ഓടി. ഓടി ഓടി അവരൊരു പുഴക്കരയിലെത്തി. ഒട്ടും ആലോചിക്കതെ ചെറിയ ആനക്കുട്ടി പുഴ ചാടി അപ്പുറത്തെത്തി., വലിയ ആനക്കത്ര എളുപ്പത്തില്‍ ചാടിക്കടക്കനായില്ല. എങ്കിലും ഒഴുക്കില്ലതെ സ്ഫടികം പോലെ കിടന്നിരുന്ന പുഴയുടെ മീതെക്കൂടി ആന അപ്പുറത്തേക്കു ഓടിക്കടന്നു, പിന്നാലെ അപ്പുവും.<br /><br />പിന്നെയും കുറെ ദൂരം അവര്‍ ഓടി, കുറച്ചു കൂടി ചെന്നപ്പോള്‍ ഒരു ഓലപ്പുരക്കു മുന്പില് ഒരു കിണ്ടിയിരിക്കുന്നു, ചെറിയ ആനക്കുടി കിണ്ടിയിലേക്കു ചാടി അതിന്റെ വാല് ഭാഗത്തുകൂടി പുറത്തേക്കു കടന്നു, വലിയ ആനയും അതുപോലെ തന്നെ ചെയ്തു, പക്ഷെ വലിയ ആനയുടെ വാലു മാത്രം പുറത്തേക്കു വന്നില്ല, വാലില്‍ കുടിങ്ങിയ കിണ്ടിയുമായി വലിയ ആന ചെറിയ ആനയുടെ പുറകെ ഓട്ടം തുടര്‍ന്നു.<br /><br />ഇനിയും ഓടാന്‍ വയ്യാതെ പോയ ചെറിയ ആനക്കുട്ടി അടുത്തു കണ്ട ആല്‍മരത്തിലേക്കു പിടിച്ചു കയറി. പിന്നാലെ എത്തിയ വലിയ ആനക്കു ആലില്‍ കയറാനായില്ല, എങ്കിലും പ്രതീക്ഷ വിടാതെ ആല് മരച്ചുവട്ടില്‍ വലിയ ആന കാത്തിരുന്നു.<br /><br />കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയ ആനക്കുട്ടിക്കു മൂത്രം ഒഴിക്കാന്‍ തോന്നി, ഒഴിക്കുകയം ചെയ്തു. ഇതു തന്നെ അവസരം എന്നു കരുതിയ വലിയ ആന വള്ളിപോലെ വന്ന മൂത്രത്തില്‍ പിടിച്ചു കയറിത്തുടങ്ങി.<br /><br />ഭയന്നു പോയ ചെറിയ ആനക്കുട്ടി പെട്ടന്നു മൂത്രം ഒഴിക്കല് നിര്‍ത്തി. പിടിവിട്ടുപോയ വലിയ ആന വലിയൊരു ശബ്ദത്തോടെ മലര്‍ന്നടിച്ചു വീണു ചത്തു പോയി....</span></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com11tag:blogger.com,1999:blog-3543712234658876787.post-36475670134289331952007-10-23T05:56:00.000-07:002007-10-23T07:54:35.566-07:00ശിലയിലെ രഹസ്യം<img id="BLOGGER_PHOTO_ID_5124517390146524466" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcvajioZ9u9za1bBwNnTG5DEzQHEj837x33bsllRO732TCoe19NBQBP43ltXTnpRLSUR-Tx0fYRvgioaMsT8-g8oYr8kuxuNote8iDSMTSz497kNUHjji3w0t8kHBfLC6l-J5NiAO55aY/s320/spain-castilla-leon-avila-stone-church-st-teresa-st-~-u15479417.jpg" border="0" />കരയാനറിയാത്ത...ചിരിക്കനറിയാത്ത..പ്രതിമകള്‍.എങ്കിലും കരയുന്നതായോ ചിരിക്കുന്നതായോ സങ്കല്‍പ്പിച്ചുകൊണ്ടു പ്രതിമയിലേക്കു നോക്കൂ<br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhopQCMtcnUo2afqYnZiyS-UFRDu5tZ7FThFBe5LgrCNsTksLruKowVJsHD61AvwqeteUNLvZFYm_C8s2t73rUSKb74yvbdQIg9ENBEEkQ761tNsrkxlDg8Jh_B21UWxFWY2Tw5Kef5TI8/s1600-h/spain-castilla-leon-avila-stone-sculpture-lion-cathedral-~-u18529536.jpg"><img id="BLOGGER_PHOTO_ID_5124516990714565922" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhopQCMtcnUo2afqYnZiyS-UFRDu5tZ7FThFBe5LgrCNsTksLruKowVJsHD61AvwqeteUNLvZFYm_C8s2t73rUSKb74yvbdQIg9ENBEEkQ761tNsrkxlDg8Jh_B21UWxFWY2Tw5Kef5TI8/s320/spain-castilla-leon-avila-stone-sculpture-lion-cathedral-~-u18529536.jpg" border="0" /></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioYQ-1K4WLoCdvhaI7QaB1COyu0BGCfAL9u5efd60WQ89z09fuZQ0GYJIRpP14wlmlI6DMst1yCZuItlV0VyzVz1DOSiD55gyMlp2R4dizKwqH_ZaXIRej0-6sY6FZ0WXjmKuktAWenhg/s1600-h/mexico-cancun-chac-mool-head-~-200192923-001.jpg"><img id="BLOGGER_PHOTO_ID_5124516810325939474" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEioYQ-1K4WLoCdvhaI7QaB1COyu0BGCfAL9u5efd60WQ89z09fuZQ0GYJIRpP14wlmlI6DMst1yCZuItlV0VyzVz1DOSiD55gyMlp2R4dizKwqH_ZaXIRej0-6sY6FZ0WXjmKuktAWenhg/s320/mexico-cancun-chac-mool-head-~-200192923-001.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj809HMDIxrfhSWRYPtRQSDlLr5OMkSiiCXQ-MGzz5UXfKqykNYTJ-0gLJiXlOJlQYbxIWVdcwfAv-nPhYg0OhCzfkWo1y7P3Esog_wN5RSvPowT8HMZXjI1HSDYaWlH3N8NJMV4c-4qXk/s1600-h/delos-greece-~-ks79465.jpg"><img id="BLOGGER_PHOTO_ID_5124516483908424962" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj809HMDIxrfhSWRYPtRQSDlLr5OMkSiiCXQ-MGzz5UXfKqykNYTJ-0gLJiXlOJlQYbxIWVdcwfAv-nPhYg0OhCzfkWo1y7P3Esog_wN5RSvPowT8HMZXjI1HSDYaWlH3N8NJMV4c-4qXk/s320/delos-greece-~-ks79465.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_08UKerOdO_mYleuAKuhnuWQykx_0kh3FQNHjy62HxVLF4aiMYTWgs5Thb2kaqoDFVqWBTlqMEk6xzdV98qzGoajdBNyBVU7AeFVw5vc86uuXVvCJwpOySX8_hQoW6AmHCvuaP27dxfQ/s1600-h/alabouro-fpi.jpg"><img id="BLOGGER_PHOTO_ID_5124516264865092850" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_08UKerOdO_mYleuAKuhnuWQykx_0kh3FQNHjy62HxVLF4aiMYTWgs5Thb2kaqoDFVqWBTlqMEk6xzdV98qzGoajdBNyBVU7AeFVw5vc86uuXVvCJwpOySX8_hQoW6AmHCvuaP27dxfQ/s320/alabouro-fpi.jpg" border="0" /></a><br />(ഇനി ഒരു രഹസ്യം;-ശില്പം ഉണ്ടാക്കന്‍ എളുപ്പമാണ്, ശിലയിലെ ശില്പം ഒഴിച്ചുള്ള ബാക്കി ഭാഗം കൊത്തിക്കളയുക. ഇത്രമാത്രം ചെയ്താല്‍ മതി. ഇതാരോടും പറയരുതേ)<br /><br /><br /><br /><div></div><br /><br /><br /><br /><br /><div></div></div></div></div></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com3tag:blogger.com,1999:blog-3543712234658876787.post-38393267244869766032007-10-22T06:12:00.000-07:002007-10-22T06:20:23.591-07:00ചുംബനം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9W6nNGwcTwQGGKjFWaJKZbEMsyUgiN7VqdbrivFcw1LRULkaXXaKmw5x_boQ27aFPfXI88_mFQ37GajrzE2oRhWPlNMSg4QSkkKVlwujogT6mo1AyATCn4D1SCIYHa8jiFzxG4i2ru_M/s1600-h/birdfeeder.jpg"><img id="BLOGGER_PHOTO_ID_5124149341514028258" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9W6nNGwcTwQGGKjFWaJKZbEMsyUgiN7VqdbrivFcw1LRULkaXXaKmw5x_boQ27aFPfXI88_mFQ37GajrzE2oRhWPlNMSg4QSkkKVlwujogT6mo1AyATCn4D1SCIYHa8jiFzxG4i2ru_M/s320/birdfeeder.jpg" border="0" /></a><span style="color:#ff0000;">ചുംബന പൂകൊണ്ട് മൂടീ</span><br /><span style="color:#ff0000;">എന്റെ തമ്പുരാട്ടീ നിന്നെ യുറക്കാം</span><br /><span style="color:#ff0000;">ഉണ്മ തന് ഉണ്മയാം</span><br /><span style="color:#ff0000;">കണ്ണുനീര് അനുരാഗ </span><br /><span style="color:#ff0000;">തേനെന്നുചൊല്ലി ഞാന്‍........<br /></span><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij1GncAmpbWrhYufEJwlFKFVsDBF3kU3tUnjYvnjGfa7JvO8xJEbrjpWHJgc4jaVC8dbbmn7939pJzNFP3mMps5YO45oBrE9udrvj1aSqNOB4QVpwyKxFE0mgYfA-rGamW9oT-meknCzk/s1600-h/akiss.jpg"><img id="BLOGGER_PHOTO_ID_5124149247024747730" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij1GncAmpbWrhYufEJwlFKFVsDBF3kU3tUnjYvnjGfa7JvO8xJEbrjpWHJgc4jaVC8dbbmn7939pJzNFP3mMps5YO45oBrE9udrvj1aSqNOB4QVpwyKxFE0mgYfA-rGamW9oT-meknCzk/s320/akiss.jpg" border="0" /></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiq9GfL7H81qcn7C8jr1VFk0A5_-Aeyhk4Wlj0noBgE1Nxp7hqTqFTdj2M7ui9K7kakY0uls-eSGo6ETwahN6rsZ6xly_KK_ElkBRzvGwWT-CSy49PZM6JHaXfx_q6PVE50K2DRNumacs/s1600-h/2.jpg"><img id="BLOGGER_PHOTO_ID_5124149165420369090" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiq9GfL7H81qcn7C8jr1VFk0A5_-Aeyhk4Wlj0noBgE1Nxp7hqTqFTdj2M7ui9K7kakY0uls-eSGo6ETwahN6rsZ6xly_KK_ElkBRzvGwWT-CSy49PZM6JHaXfx_q6PVE50K2DRNumacs/s320/2.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXIVB-Mj_VT-kToyJl8dVis9osRAJQxMEwNm6PyDB1hVqXQ_fBf_XOi6rQ-skMjxuA-DilPWaP9_UNKGoezVQyUblMwLeJq0I961S5Up2fMYHPd8iZlhFsn8jOUuwVHjwCar8vdvUngZk/s1600-h/be3d6a86.jpg"><img id="BLOGGER_PHOTO_ID_5124149075226055858" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXIVB-Mj_VT-kToyJl8dVis9osRAJQxMEwNm6PyDB1hVqXQ_fBf_XOi6rQ-skMjxuA-DilPWaP9_UNKGoezVQyUblMwLeJq0I961S5Up2fMYHPd8iZlhFsn8jOUuwVHjwCar8vdvUngZk/s320/be3d6a86.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1SMaDMLat4qMjcUCIePm16vwyVW80-SzGrFu_bOz-XFATsiir5TmqjjmnNthY4fYSueYns5tlY6Sl64hyNc7eLaePVxX-yOaYFam-rg8tu1LuhMldttvjeSKVrHI10ZCo0ynakNP3KhY/s1600-h/kissingsphynx.jpg"><img id="BLOGGER_PHOTO_ID_5124148946377036962" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1SMaDMLat4qMjcUCIePm16vwyVW80-SzGrFu_bOz-XFATsiir5TmqjjmnNthY4fYSueYns5tlY6Sl64hyNc7eLaePVxX-yOaYFam-rg8tu1LuhMldttvjeSKVrHI10ZCo0ynakNP3KhY/s320/kissingsphynx.jpg" border="0" /></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq2wEsE8auU7LE224z24YaTjTrK4zrHJX2FnYMBcarzxSV69lUFfTwDosF3o6d0C_SdbUUGVfXpKmXTNKZHfZqQ_tl-0QpYB1AifehkE1gNqTQWqbPn3PL-VqLbTG7W8jMJJYxWtno-7M/s1600-h/love_in_nature_cats.jpg"><img id="BLOGGER_PHOTO_ID_5124148847592789138" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq2wEsE8auU7LE224z24YaTjTrK4zrHJX2FnYMBcarzxSV69lUFfTwDosF3o6d0C_SdbUUGVfXpKmXTNKZHfZqQ_tl-0QpYB1AifehkE1gNqTQWqbPn3PL-VqLbTG7W8jMJJYxWtno-7M/s320/love_in_nature_cats.jpg" border="0" /></a><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh85A8NtEPcVlfygBf5E9DqtLbYzaYScFru9Y9GFxBFkLpCR5WzJPU02xRdNEru62xeXY8O_OlibNCiPR31g48wptpx6mGQDYWEoTY3O0nbqDPsnzMtTf8Y7nW2ehVjPOBqwehi_FZKKi0/s1600-h/Animated_Kiss.gif"><img id="BLOGGER_PHOTO_ID_5124148697268933762" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh85A8NtEPcVlfygBf5E9DqtLbYzaYScFru9Y9GFxBFkLpCR5WzJPU02xRdNEru62xeXY8O_OlibNCiPR31g48wptpx6mGQDYWEoTY3O0nbqDPsnzMtTf8Y7nW2ehVjPOBqwehi_FZKKi0/s320/Animated_Kiss.gif" border="0" /></a><br /><br /><br /><br /><br /><br /><br /><div></div></div></div></div></div></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com6tag:blogger.com,1999:blog-3543712234658876787.post-88612308650632671392007-10-21T05:52:00.000-07:002007-10-21T06:13:14.615-07:00കുങ്ഫു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBnttDg5oDPIoTiqQ55iDJJjUjh3Btj9IZtzaKEFTpO_5L9FIwAzwz6J91NB9g6FaV46loTB9M-VRhjq_8AMu8b-ChfIiPw6I3rKQWrGN1nOCRGumlbxMxmEfQbIbG_6F_6IhcV9qmXaA/s1600-h/untitled11.bmp"><span style="color:#009900;"><img id="BLOGGER_PHOTO_ID_5123776456748356706" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBnttDg5oDPIoTiqQ55iDJJjUjh3Btj9IZtzaKEFTpO_5L9FIwAzwz6J91NB9g6FaV46loTB9M-VRhjq_8AMu8b-ChfIiPw6I3rKQWrGN1nOCRGumlbxMxmEfQbIbG_6F_6IhcV9qmXaA/s320/untitled11.bmp" border="0" /></span></a><span style="color:#009900;"> കുങ്ഫു എന്നു കേള്‍ക്കുമ്പോള്‍ ചൈനയെ ഓര്‍മ്മ വരിക സധാരണം.എന്നു കരുതി ഇവിടെ എല്ലാം കുങ്ഫു സ്റ്റൈല്‍ അല്ല. എന്നാല്‍ ചില കുങ്ഫു സ്റ്റൈല്‍ നമുക്കു കാണാം</span><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvnxXHvcsj6ymW4gN7oMRAZOlxETB8DmcAuKvsYokclPxbRwlATthW2uHwZtc0aq5CSSdt7_-7mzz9B5snl98o2HUY-2UoTgFGWXYXDnsVHMoQD1SaJd3XX9wEHIg7NdtPifGP4K6cly0/s1600-h/untitled10.bmp"><img id="BLOGGER_PHOTO_ID_5123775791028425810" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvnxXHvcsj6ymW4gN7oMRAZOlxETB8DmcAuKvsYokclPxbRwlATthW2uHwZtc0aq5CSSdt7_-7mzz9B5snl98o2HUY-2UoTgFGWXYXDnsVHMoQD1SaJd3XX9wEHIg7NdtPifGP4K6cly0/s320/untitled10.bmp" border="0" /></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEita4PyqjBsOxwwkOf18n_SOuyKwo1xrPXzESTqDn1pBK84ObK3l0P36IuOcVaAjatw3SisfmDp22NwLCuybsotwkPsyD9Z2VgQpaHSueg-Xnp9nM_-M1dp6vBzLIrcWYMcv9EhPLwGAU8/s1600-h/untitled7.bmp"><img id="BLOGGER_PHOTO_ID_5123775035114181698" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEita4PyqjBsOxwwkOf18n_SOuyKwo1xrPXzESTqDn1pBK84ObK3l0P36IuOcVaAjatw3SisfmDp22NwLCuybsotwkPsyD9Z2VgQpaHSueg-Xnp9nM_-M1dp6vBzLIrcWYMcv9EhPLwGAU8/s320/untitled7.bmp" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEja7_cKZMN6gU1XiNlgCiNkIoK9laRAThnE5hv3B4Rxw_HsI8YuiwF1PTbcJpHakEfQZXS26hcBGyWRXi5kNG0PsejEm9IJN0TRHOd-FjBxn4B-M8MxfC8gQbmpnt_175qFtedQd4xxSQY/s1600-h/untitled2.bmp"><img id="BLOGGER_PHOTO_ID_5123774502538236978" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEja7_cKZMN6gU1XiNlgCiNkIoK9laRAThnE5hv3B4Rxw_HsI8YuiwF1PTbcJpHakEfQZXS26hcBGyWRXi5kNG0PsejEm9IJN0TRHOd-FjBxn4B-M8MxfC8gQbmpnt_175qFtedQd4xxSQY/s320/untitled2.bmp" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6J1l4W3IDwxo7OxC3yl9An6dzVvHYuCU1oseONv2pvrIZI_3PPrA21FmjzmilrwknC1YuW4uqehR23IGODrOqjGi6wbPtyOH4TUIVqOXamZH4d6xG1P8cqFadsLOJwUyB5gjKQLduB78/s1600-h/untitled.bmp"><img id="BLOGGER_PHOTO_ID_5123773974257259554" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6J1l4W3IDwxo7OxC3yl9An6dzVvHYuCU1oseONv2pvrIZI_3PPrA21FmjzmilrwknC1YuW4uqehR23IGODrOqjGi6wbPtyOH4TUIVqOXamZH4d6xG1P8cqFadsLOJwUyB5gjKQLduB78/s320/untitled.bmp" border="0" /></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgc_1iNNZqVEkFQotY_bqk1YiAClbgzF1wIHXlJDaZ9GBea1-rf3v7JUB1_XMKIENFFO010ug_meyC4NHKbaKYSM5k8dZ7hdZzse2mjgaFKhYrzb8Jdlhyphenhyphen_AL9w7tculz0Jd3sHJjrU6Y4/s1600-h/untitled1.bmp"><img id="BLOGGER_PHOTO_ID_5123773420206478354" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgc_1iNNZqVEkFQotY_bqk1YiAClbgzF1wIHXlJDaZ9GBea1-rf3v7JUB1_XMKIENFFO010ug_meyC4NHKbaKYSM5k8dZ7hdZzse2mjgaFKhYrzb8Jdlhyphenhyphen_AL9w7tculz0Jd3sHJjrU6Y4/s320/untitled1.bmp" border="0" /></a><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAfpdSlzQTTgY1ow2pbVDVZRXqN_qk8BWTLngVsaGB2jFuiHbMgr6rSmmPM9vI_0d3W0JkgxnhE72TD_3YfVv3L5w6M7ROSzuEXuBqFwGztagt5i7uUjXV9XzC-vvQJnxyCl7sXBdxtWY/s1600-h/untitled.bmp"></a><br /><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdQnb-9b_sS9cdY4AayPLrHUTLZ-o0xF0llcHUY32ZzersrGFNxTU-lIKhu_DUNcL-2YI9VDaS19Mmk9lb02nrBRVkuv7JnPXikCrg1U31XNriwgCTJb7TkAS9dJmy0lHNPhzAbOx-o4g/s1600-h/flowbig.jpg"></a><br /><br /><br /><br /><br /><br /><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div></div><div> </div></div></div></div></div></div></div></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com6tag:blogger.com,1999:blog-3543712234658876787.post-29665646135536720212007-10-20T06:54:00.000-07:002007-10-20T07:18:20.897-07:00വര്‍ത്തമാനം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSybDzCbXK72WwSmMDLRVAg4P40hb8G_qUaBxTL1L0o3dtQ0NDRx6gach0IIx3tzGgJg0Dp1NEYLVN0peVk6JqFAkA20KKzYgoH-VDhKU0E_pvMy5BkRJA_Tkd1n0jmJOPMdDMpwteMkY/s1600-h/6042.jpg"><img id="BLOGGER_PHOTO_ID_5123418406799725538" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSybDzCbXK72WwSmMDLRVAg4P40hb8G_qUaBxTL1L0o3dtQ0NDRx6gach0IIx3tzGgJg0Dp1NEYLVN0peVk6JqFAkA20KKzYgoH-VDhKU0E_pvMy5BkRJA_Tkd1n0jmJOPMdDMpwteMkY/s320/6042.jpg" border="0" /></a> <span style="color:#cc0000;">നിറങ്ങളുടെ ലോകത്ത് നിറം കെട്ട ചിത്രങ്ങള്‍ക്ക് പറയാന്‍ ചില കഥകളുണ്ടാകാം.................... ഉള്ക്കഴ്ച്ചയുടെ, യഥാര്ഥത്തിന്റെ, തിരിച്ചറിവിന്റെ കാമ്പുള്ള വര്‍ത്തമാനങ്ങള്‍</span><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8Z0F1_HkWXjRhuYVzzbcRamCPMJOI8igbuwAWKMqQmMUMp-2HMneDp0g8v8HZf49WVADapOxst79oInsZT1NaqyjoMfBYT0Tu9a4FPml3qE3kp-FAYQXblFJiJX_O7qKbS6oMbjPeDEk/s1600-h/42nd_street_3_people_cat.jpg"></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQ8miC5JunrdCLWiLvqzdPjE84R1WcuNxUVA4sMpYvaGja5h4uW_frkmtqfIEHMEhtGHXE8RhTd7r7GUJRNBFQmFxpDZuhpuxly2QT798KnHh3UdWSvjn1oN5FVCrHIBqUNO63RwiWUOg/s1600-h/42nd_street_chrysler_building_cat.jpg"><img id="BLOGGER_PHOTO_ID_5123418260770837442" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQ8miC5JunrdCLWiLvqzdPjE84R1WcuNxUVA4sMpYvaGja5h4uW_frkmtqfIEHMEhtGHXE8RhTd7r7GUJRNBFQmFxpDZuhpuxly2QT798KnHh3UdWSvjn1oN5FVCrHIBqUNO63RwiWUOg/s320/42nd_street_chrysler_building_cat.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigbWZHhj7xILgYfrtg3EYEwedNp9c0P0ozW8YYrF8M_I-msRwuGe-F0YAqeI86V8vNMvGK8fhA35-gyPUp08HATnfBd8KqrITKNl0LRkIuBFtOKDP0FFEVP1iuqqWOiD4UyReAevUYIcQ/s1600-h/911_officer_basic_cat.jpg"></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqqPf1fBE5rjQLBgBjejv-HwmlrJc26B4hhmlETDwhQffv8LIeFNxGoVdGyv8g9aNyvsI9EF4DwYqQMo4UqVB0IUUhaxqD11-wrMqISEPZx-TqRmsolQz8IpJw1V03j7_8-Mn1CLpUqjc/s1600-h/ATgAAACkbAD1gF4PgFaHpgDZ5SC4fqv7U2XfD-SHQe-tzpIZmXO30PIj8xtnONxF5iTLZqFHSlMkwz_x8VMQbfDXtDBdAJtU9VCyVlXc4y1Og1eqVgNpZVQ6mOSikA.jpg"></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Y4Gn_uvxZKCxD1quSBD_GvK25WWMyZjVKjARxKCQWiIm5V5j9L65CK72MXg3GqCPhJEUk57G9_kwbnrlgse_tcIewLAi4UVrwAK5otW9lzqfxSO8rqkudSZhtfCuIqxB1v63i_8oKlk/s1600-h/central_park_mall_cat.jpg"><img id="BLOGGER_PHOTO_ID_5123418020252668818" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Y4Gn_uvxZKCxD1quSBD_GvK25WWMyZjVKjARxKCQWiIm5V5j9L65CK72MXg3GqCPhJEUk57G9_kwbnrlgse_tcIewLAi4UVrwAK5otW9lzqfxSO8rqkudSZhtfCuIqxB1v63i_8oKlk/s320/central_park_mall_cat.jpg" border="0" /></a><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE3fxPmkXmpoxlplnLMy32oEEVELQ9eW1BWTmxubqSecgloufZa5Xvc6vQGXpIjEhOn73j1mC5r7MRI2WNII9HzK54VjwHtaWGrZiJJYqrDG4025rO-jZsMCY31Sg17SwPSYHSbDQRTHE/s1600-h/central_park_wollman_ice_rink_cat.jpg"><img id="BLOGGER_PHOTO_ID_5123417947238224770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE3fxPmkXmpoxlplnLMy32oEEVELQ9eW1BWTmxubqSecgloufZa5Xvc6vQGXpIjEhOn73j1mC5r7MRI2WNII9HzK54VjwHtaWGrZiJJYqrDG4025rO-jZsMCY31Sg17SwPSYHSbDQRTHE/s320/central_park_wollman_ice_rink_cat.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEWWb0FxCxte1x6MHfFXiaLrrwJo6HAhaQVE66eIVmxyumNJt2mtm3GchmqYshB86q37ImGWxOWMJtlvcFLOKuIy8EfgVI1s8fy1szSRaddS_fzaxbdxZPUb4kzUEBGAe3eLGOzDqAgfQ/s1600-h/circleline_31_cat.jpg"><img id="BLOGGER_PHOTO_ID_5123417857043911538" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEWWb0FxCxte1x6MHfFXiaLrrwJo6HAhaQVE66eIVmxyumNJt2mtm3GchmqYshB86q37ImGWxOWMJtlvcFLOKuIy8EfgVI1s8fy1szSRaddS_fzaxbdxZPUb4kzUEBGAe3eLGOzDqAgfQ/s320/circleline_31_cat.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCughwzxP2xvChfBSBPGR5_gZgJLh8J-_OihdPWqa0xzTveqeHKBZorZy0YZPknDbyXVUh3F-W7hPmcOzrczB-_rNRKh9jEQVleFIQQ_IR2sTqoYPEyAGGCyXR15ovTKfFzo9pCiuRyQs/s1600-h/grand_central_platform_3_cat.jpg"><img id="BLOGGER_PHOTO_ID_5123417741079794530" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCughwzxP2xvChfBSBPGR5_gZgJLh8J-_OihdPWqa0xzTveqeHKBZorZy0YZPknDbyXVUh3F-W7hPmcOzrczB-_rNRKh9jEQVleFIQQ_IR2sTqoYPEyAGGCyXR15ovTKfFzo9pCiuRyQs/s320/grand_central_platform_3_cat.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyf2WQjfgedOC5EtZa1kXWyOig9bPR2yEiJ7oJA6o0qZlDvhu56jHE-T9gJZtIaqQ7QDNciHLHIC32jfToFpI9tLWK__1tRIZx5slqOzh1MUH_AG3wgT-P6Tp2mQAje2T9oqc4AVzJ4PY/s1600-h/slow_city_cat.jpg"><img id="BLOGGER_PHOTO_ID_5123417607935808338" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyf2WQjfgedOC5EtZa1kXWyOig9bPR2yEiJ7oJA6o0qZlDvhu56jHE-T9gJZtIaqQ7QDNciHLHIC32jfToFpI9tLWK__1tRIZx5slqOzh1MUH_AG3wgT-P6Tp2mQAje2T9oqc4AVzJ4PY/s320/slow_city_cat.jpg" border="0" /></a><br /><br /><br /><div> </div></div></div></div></div></div></div></div></div></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com2tag:blogger.com,1999:blog-3543712234658876787.post-90779391360024845422007-10-17T06:08:00.000-07:002007-10-17T06:16:33.111-07:00ചില വ്യത്യാസങ്ങള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeaVPnFbqLmWpVL8japyzStvbevPgtNy2PoQN4wTISAISiDWjbkj2zqswZdtd62ZULS0fKbjOq8XR7ufpUB-ZUUhBsjnDG-iPcdEWxqvZJs9xpd4uxKrvcyG63oUYFKHZLi8E7AWWczG0/s1600-h/africa-child80.jpg"><img id="BLOGGER_PHOTO_ID_5122293885577384658" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeaVPnFbqLmWpVL8japyzStvbevPgtNy2PoQN4wTISAISiDWjbkj2zqswZdtd62ZULS0fKbjOq8XR7ufpUB-ZUUhBsjnDG-iPcdEWxqvZJs9xpd4uxKrvcyG63oUYFKHZLi8E7AWWczG0/s320/africa-child80.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhISezEUhF3rCxMIRlZiOVF9F16oBjLv7_BUxsuB2g4Klc3mAxHn4GfWilcWWMuDsYnHd8E68NtmUol_KqPuDwRhx1djScIihVOz8zTDdX-mAgStVVqeuulJ6WKADqPudbFZob7Zif7r7I/s1600-h/headwound-child.jpg"><img id="BLOGGER_PHOTO_ID_5122293679418954434" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhISezEUhF3rCxMIRlZiOVF9F16oBjLv7_BUxsuB2g4Klc3mAxHn4GfWilcWWMuDsYnHd8E68NtmUol_KqPuDwRhx1djScIihVOz8zTDdX-mAgStVVqeuulJ6WKADqPudbFZob7Zif7r7I/s320/headwound-child.jpg" border="0" /></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkYs8RdDD-qzHoLfpeAWhEasOnmWiX5-2Gx5asH5qedgevI45pJFs6Ht6sEb0VmWze-FxDbh-kFH9cgEvSAAHQKqWdu_APssaSAXrA1s0vXb1wnsNY8M3qd-8ZThqANc6EKemo6m5bKUE/s1600-h/children%20picking%20stones.jpg"><img id="BLOGGER_PHOTO_ID_5122293533390066354" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkYs8RdDD-qzHoLfpeAWhEasOnmWiX5-2Gx5asH5qedgevI45pJFs6Ht6sEb0VmWze-FxDbh-kFH9cgEvSAAHQKqWdu_APssaSAXrA1s0vXb1wnsNY8M3qd-8ZThqANc6EKemo6m5bKUE/s320/children%2520picking%2520stones.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXMLBqK-CXCc9lQm7TuJRohVvS9XCb20RwCIrKA8o9gp0yAQD2Tu-4E4SWbK77J4aoUM4l08_4wgQIc1WYkYkG1RcMFoi4BTSjzNbMGBBA1Qn8UJ_Q0u_j9adxl-gaGNwueHan6NvOWTM/s1600-h/africa-child82.jpg"><img id="BLOGGER_PHOTO_ID_5122293297166865058" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXMLBqK-CXCc9lQm7TuJRohVvS9XCb20RwCIrKA8o9gp0yAQD2Tu-4E4SWbK77J4aoUM4l08_4wgQIc1WYkYkG1RcMFoi4BTSjzNbMGBBA1Qn8UJ_Q0u_j9adxl-gaGNwueHan6NvOWTM/s320/africa-child82.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTr4yfhbHROT6OnztHvn3mu9bjqDvaxVDkhnWu9cN-QBwLY-aQ6PMvytYKbeExRvxu1Ow0BG6DrtAfsdqR6Q6ZKxCQnTShK3s_w7JqMSt3VCveqRpWbkzgWi7yEc9ZeGgcbZyOGqm8ZZ8/s1600-h/africa-child79.jpg"><img id="BLOGGER_PHOTO_ID_5122293164022878866" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTr4yfhbHROT6OnztHvn3mu9bjqDvaxVDkhnWu9cN-QBwLY-aQ6PMvytYKbeExRvxu1Ow0BG6DrtAfsdqR6Q6ZKxCQnTShK3s_w7JqMSt3VCveqRpWbkzgWi7yEc9ZeGgcbZyOGqm8ZZ8/s320/africa-child79.jpg" border="0" /></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimNnLFsk4muTt-xsSbtKhUWGsA5GkY2Uy9Uz11XUI3eeDRMTOpUANLkeEEj8MR112vv0Ad1D2xAp81tvE832yQZ0Dm23TGclu4DksYq-ghKkcTfvE5xcE1KTASyz0wGnmtRysfdIpxTjg/s1600-h/africa-child72.jpg"><img id="BLOGGER_PHOTO_ID_5122292949274514050" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimNnLFsk4muTt-xsSbtKhUWGsA5GkY2Uy9Uz11XUI3eeDRMTOpUANLkeEEj8MR112vv0Ad1D2xAp81tvE832yQZ0Dm23TGclu4DksYq-ghKkcTfvE5xcE1KTASyz0wGnmtRysfdIpxTjg/s320/africa-child72.jpg" border="0" /></a><br /><br /><br /><br /><br /><br /><div>വെളുത്തവന് കറുത്തവനേക്കളോ, അറബി അനറബിയേക്കളോ, വലിയവന്‍ ചെറിയവനേക്കളോ, പണക്കരന് പണമില്ലത്തവനേക്കളോ വ്യത്യാസമില്ല ഒന്നിലും(മുന്തിയവരോ താണവരോ അല്ല)</div><br /><br /><br /><br /><br /><br /><div></div></div></div></div></div></div>ഫസല്‍ ബിനാലി..http://www.blogger.com/profile/18173342160471047030noreply@blogger.com5